ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • മയ്യിത്ത് പരിപാലനം ഒരു പ്രായോഗിക പരിജ്ഞാനം


     

    ഇസ്ലാമിലെ വിധിയിലുള്ള വിശ്വാസം



    ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ ആറു പ്രമുഖസ്തംഭങ്ങളില്‍ ഒന്നാണ് വിധിവിശ്വാസം. ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ വസ്തുക്കള്‍ക്കെല്ലാം അവയുടേതായ ചില സ്വഭാവ സവിശേഷതകളും വ്യവസ്ഥകളുമെല്ലാം സ്രഷ്ടാവ് നിശ്ചയിച്ചിട്ടുണ്ട്. ഈ ദൈവിക നിശ്ചയത്തില്‍ നിന്ന് തെന്നിമാറിക്കൊണ്ട് യാതൊരു വസ്തുവിനും നിലനില്‍ക്കാനാകില്ല. മനുഷ്യരും മറ്റു ജീവജാലങ്ങളുമടക്കം പ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും ദൈവവിധിപ്രകാരം വ്യവസ്ഥാപിതമായാണ് നിലനില്‍ക്കുന്നതെന്ന വിശ്വാസമാണ് ഇസ്‌ലാമിക വിധിവിശ്വാസത്തിന്റെ കാതല്‍.


    മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെല്ലാം ദൈവ വിധിക്കനുസൃതമായാണ് നടക്കുന്നത്. സഹജമായ വാസനകള്‍ക്കനുസരിച്ചാണ് മൃഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കര്‍മങ്ങള്‍ക്ക് ജനിതകമായ ചില നിയന്ത്രണങ്ങളുണ്ട്. ആ നിയന്ത്രണങ്ങളെ ലംഘിക്കാന്‍ മൃഗങ്ങള്‍ക്ക് സാധ്യമല്ല. എന്നാല്‍, മനുഷ്യരുടെ കര്‍മങ്ങളുടെ കാര്യത്തില്‍ ചില സ്വാതന്ത്ര്യങ്ങള്‍ സ്രഷ്ടാവായ ദൈവം നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് സത്യത്തിന്റെയും നന്മയുടെയും പാത തെരഞ്ഞെടുക്കാന്‍ മനുഷ്യന് കഴിയും. നന്മയുടെ വഴി ഒരാൾ തെരഞ്ഞെടുത്താൽ അവന് അത് പ്രവർത്തിക്കാനുള്ള കഴിവും അല്ലാഹു നൽകുന്നു. അതിന്റെ പ്രതിഫലവും അവന് ലഭിക്കുന്നു (ദുനിയാവിൽ നിന്നോ ആഖിറത്തിൽ നിന്നോ). അപ്രകാരം തിന്മയാണ് ഒരാൾ തെരഞ്ഞെടുക്കുന്നതെങ്കിൽ അവന് അത് പ്രവർത്തിക്കാനുള്ള കഴിവും അല്ലാഹു നൽകുന്നു. അതിന്റെ ശിക്ഷയും അവന് ലഭിക്കുന്നു (ദുനിയാവിൽ നിന്നോ ആഖിറത്തിൽ നിന്നോ).


    അസത്യത്തിന്റെയും തിന്മയുടെയും പാത തെരഞ്ഞെടുക്കാനും അവന് കഴിയും. ഇതില്‍ ഏതുവഴി തെരഞ്ഞെടുക്കുന്നുവോ അതിനനുസരിച്ചാണ് അവന് മരണാനന്തരജീവിതത്തില്‍ രക്ഷാശിക്ഷകള്‍ ലഭിക്കുന്നത്. ഈ ലോകത്ത് നടക്കുന്ന സകല നന്മതിന്മകളും അല്ലാഹുവിന്റെ വിധിപ്രകാരമാണ് നടക്കുന്നത് എന്ന വിശ്വാസവും വിധിവിശ്വാസത്തിന്റെ ഭാഗമാണ്. സംഭവിക്കുന്ന ഓരോ കാര്യത്തിനു പിന്നിലും, അത് നമുക്ക് ഗുണകരമായാലും ദോഷകരമായാലും, സ്രഷ്ടാവായ ദൈവത്തിന്റെ തീരുമാനങ്ങളുണ്ട്. തീരുമാനിക്കുന്നത് ദൈവമാണെങ്കിലും നമ്മുടെ പ്രവര്‍ത്തനങ്ങളുടെ നന്മതിന്മകളായ ഫലങ്ങള്‍ അനുഭവിക്കാന്‍ നാം ബാധ്യസ്ഥരാണ്. കാരണം, നന്മയും തിന്മയും തിരിച്ചറിയാനായി ദൈവം നമുക്ക് വിശേഷബുദ്ധിയും സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നു.  അതുകൊണ്ടാണ് വിശേഷ ബുദ്ധിയില്ലാത്തവർക്ക് നിയമങ്ങൾ ബാധകമല്ലാതാകുന്നതും അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ശിക്ഷകൾ ലഭിക്കാത്തതും.


    വിധിവിശ്വാസത്തെ നമുക്ക് ഇങ്ങനെ ചുരുക്കിപ്പറയാം:

    സ്രഷ്ടാവായ ദൈവത്തിന്റെ ജ്ഞാനം എല്ലാറ്റിനെയും ചൂഴ്ന്നു നില്‍ക്കുന്നു. അവന്റെ ഇച്ഛ സര്‍വവ്യാപകമാണ്. അവന്റെ ശക്തി എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. അവന്റെ രക്ഷാകര്‍തൃത്വം പ്രപഞ്ചത്തെ മുഴുവന്‍ ആശ്ലേഷിക്കുന്നു. പ്രപഞ്ചത്തില്‍ സംഭവിക്കുന്ന ഏതു കാര്യവും സര്‍വജ്ഞനും പ്രതാപിയുമായ അല്ലാഹുവിന്റെ നിര്‍ണയവും ആസൂത്രണവും അനുസരിച്ചു മാത്രമാണ് നടക്കുന്നത്. ഈ വിധിയില്‍നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല. മനുഷ്യന്റെ സ്ഥിതിയും ഇതില്‍നിന്ന് ഭിന്നമല്ല.


    എന്നാൽ നന്മ തിന്മകളെ തെരഞ്ഞെടുക്കാൻ മനുഷ്യന് അല്ലാഹു സ്വാതന്ത്ര്യം നൽകിയത് കൊണ്ട് അവന് വന്നു ചേരുന്നത് അവൻ തെരഞ്ഞെടുക്കുന്നതിന്റെ ഫലം മാത്രമാണ്.




    അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തുന്നത് ആരാണ്?




    പരസ്പരം സാഹായിക്കുവാന്‍ മാത്രമാണ് മനുഷ്യര്‍ക്ക് കഴിയുക. ഡോക്ടര്‍ മരുന്നുകൊടുക്കുകയോ, സര്‍ജറി നടത്തുകയോ എല്ലാം ചെയ്യുമ്പോൾ ഓരോ കാര്യങ്ങള്‍ക്കും ദൈവം നിശ്ചയിച്ച പരിഹാരമാര്‍ഗങ്ങള്‍ പിന്തുടരുകയാണ് അദ്ദേഹം ചെയ്യുന്നത്. എന്നാല്‍ സര്‍ജറി ചെയ്ത് തുന്നിപ്പിടിപ്പിച്ച വൃക്ക പ്രവര്‍ത്തനക്ഷമമാവണമെങ്കിലും മരുന്നുകൾക്ക് നിശ്ചയികപ്പെട്ട ഫലമുണ്ടാകണമെങ്കിലുമെല്ലാം എല്ലാം സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവണം. 


    പ്രകൃതിയിലെ മനുഷ്യരുടെ തെറ്റായ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നുമെല്ലാം മനുഷ്യരെ രക്ഷപ്പെടുത്തുവാനാവശ്യമായ സംവിധാനങ്ങളെല്ലാം സൃഷ്ടിച്ച അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതെന്ന് മുസ്ലിംകള്‍ കരുതുന്നു.


    ഉദാഹരണത്തിന്, ഒരു നാട്ടിൽ ശക്തമായ പേമാരിയും കൊടുങ്കാറ്റും ഉണ്ടെന്നു കരുതുക. ആ നാട്ടിലുള്ള ആളുകളെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാനോ അപകടത്തിൽ പെട്ടവരെ സഹായിക്കാനോ നമുക്ക് കഴിഞ്ഞേക്കാം. ഇതെല്ലാം സാധ്യമാകുന്നത് ദൈവം പ്രകൃതിയിൽ തന്നെ സംവിധാനിച്ചതോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മനുഷ്യർ വികസിപ്പിച്ചെടുത്തതോ ആയ ഭൗതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ്. എന്നാൽ പേമാരിയോ കൊടുങ്കാറ്റോ ഇല്ലാതാക്കാൻ നമുക്കോ നമ്മുടെ ഭൗതിക സംവിധാനങ്ങൾക്കോ കഴിയില്ല; അതിനു ദൈവം തന്നെ തീരുമാനിക്കണം.


    തീർച്ചയായും അപകടങ്ങളും രോഗങ്ങളുമൊക്കെ നമുക്ക് തരുന്നത് പ്രപഞ്ച സൃഷ്ടാവായ അല്ലാഹു തന്നെയാണ്. ചിലരെ അപകടങ്ങളിൽ മരിപ്പിക്കുന്നതും മറ്റു ചിലരെ രക്ഷപ്പെടുത്തുന്നതും അല്ലാഹു തന്നെ. ചിലരുടെ ജീവൻ രക്ഷപ്പെടുത്തുന്നെങ്കിലും ധനനഷ്ടം, വിഭവനഷ്ടം തുടങ്ങിയവയെ കൊണ്ട് പരീക്ഷിക്കുന്നു. ഓരോ മനുഷ്യരെയും വിവിധ രീതികളിലാണ് പരീക്ഷിക്കുക എന്ന് കഴിഞ്ഞ പോസ്റ്റുകളിൽ നാം മനസ്സിലാക്കി.


    എന്നാൽ ഈ പരീക്ഷണങ്ങളുടെ പേരിൽ നമുക്ക് ദൈവത്തെ കുറ്റം പറയാൻ അവകാശമില്ല. നമുക്ക് ജീവനും ഈ ഭൗതിക സംവിധാനങ്ങളുമൊക്കെ തന്നത് ആ ദൈവമാണ് എന്നതുതന്നെ ഒന്നാമത്തെ കാരണം. രണ്ടാമതായി, ഒരിക്കൽ എല്ലാവരും മരിക്കുമെന്നും ഇഹലോകത്തിൽ അവസാനിക്കുന്നതല്ല മനുഷ്യന്റെ ജീവിതമെന്നും നമ്മൾ മനസ്സിലാക്കുന്നു. 


    അതുകൊണ്ടു തന്നെ ഈ ഭൗതിക ജീവിതത്തിൽ ദൈവം നമുക്ക് എന്ത് തരുന്നു എന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തി ദൈവം ക്രൂരനാണോ നീതിമാനാണോ എന്ന് വിധി കൽപ്പിക്കാൻ യാതൊരു നിർവാഹവുമില്ല. ദൈവത്തിന്റെ ഓരോ നടപടിയും മനുഷ്യരെ വിവിധ തരത്തിൽ പരീക്ഷിക്കാൻ ഉള്ളതായതുകൊണ്ടും എല്ലാ പരീക്ഷണങ്ങൾക്കുമൊടുവിലും നീതിപൂർവം പ്രതിഫലം നൽകപ്പെടുമെന്നതുകൊണ്ടും പ്രയാസങ്ങളോ പരീക്ഷണങ്ങളോ ഒന്നും പാടില്ല എന്ന് അഭിപ്രായപ്പെടാനും നമുക്ക് തരമില്ല.





    പരീക്ഷണങ്ങളെ നേരിടേണ്ടതെങ്ങനെ?

     



    പ്രവാചകർ മുഹമ്മദ് (സ) ഒരിക്കൽ പറഞ്ഞു: “സത്യവിശ്വാസിയുടെ കാര്യം അൽഭുതകരം തന്നെ! ഏതു കാര്യവും അവനു ഗുണകരമാണു. സത്യവിശ്വാസിക്കല്ലാതെ അതുണ്ടാവുകയില്ല. അവനു നന്മ (ഗുണം) വല്ലതും കൈവന്നാൽ അവൻ നന്ദിയുള്ളവനായിരിക്കും. അത്‌ അവനു ഗുണമായി. അവനു വിഷമകരമായ വല്ലതും അവനെ ബാധിച്ചാൽ അവൻ ക്ഷമിക്കും, അപ്പോൾ അതും അവനു ഗുണകരമായി” (സ്വഹിഹ്‌ മുസ്ലിം)

    [ക്ഷമിച്ചത്‌ കൊണ്ട്‌ അവന്റെ പാപങ്ങൾ പൊറുക്കുമെന്നു ഹദീസിലുണ്ട്‌ (ബുഖാരി].


    സത്യ വിശ്വാസിയും സത്യ നിഷേധിയും പരീക്ഷണ ഘട്ടങ്ങളിൽ:

    1. സമ്പത്തും ആരോഗ്യവും ഐശ്വര്യവും പ്രതാപവും ഉള്ള അവസ്ഥയിൽ ഒരു വിശ്വസി ചെയ്യുക അല്ലാഹുവിനു നന്ദി പ്രകടിപ്പിക്കുകയും വിനയാന്വിതനാവുകയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുകയുമായിരിക്കും. എന്നാൽ സമ്പത്തുള്ള അവസ്ഥയിൽ സത്യ നിഷേധി ചെയ്യുക അല്ലാഹുവിനെ മറക്കലും, അഹങ്കരിക്കലും, പിശുക്കോ ധൂർത്തോ ആയിരിക്കും.


    2. ദാരിദ്രാവസ്ഥയിലും രോഗാവസ്തയിലും വിശ്വാസി അതു ക്ഷമിക്കുകയും അല്ലാഹുവോട്‌ പ്രാർത്ഥിക്കുകയും ആവശ്യമായ ചികിൽസകൾ ചെയ്യുകയും ചെയ്യും. സത്യനിഷേധിയാകട്ടെ, വിധിയെയും ദൈവത്തെയും ചീത്ത പറയുകയും ചെയ്യും. മുസ്ലിംകളിലും ചിലർ ഈ തരക്കാരുണ്ട്‌. അവരെ കുറിച്ചും ഖുർആൻ പറയുന്നുണ്ട്‌.


    ദൈവത്തിൽ ദൃഢ വിശ്വാസമില്ലാത്ത ആളുകളെ കുറിച്ച്‌ ഖുർആൻ പറയുന്നു: “ഒരു വക്കിലിരുന്ന് അല്ലാഹുവെ ആരാധിക്കുന്നവരും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവനു വല്ല ഗുണവും വരുന്ന പക്ഷം അവൻ സമാധാനമടയും. അവനു വല്ല പരീക്ഷണവും നേരിട്ടാലോ, അവൻ അവന്റെ പാട്ടിലേക്ക്‌ തന്നെ മറിഞ്ഞു കളയുന്നതാണു. ഇഹലോകവും പരലോകവും അവനു നഷ്ടപ്പെട്ടു. അതു തന്നെയാണു വ്യക്തമായ നഷ്ടം” (ഖുർആൻ 22:11)


    അല്ലാഹു പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ കൊണ്ട്‌ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക്‌ സന്തോഷ വാർത്ത അറിയിക്കുക. തങ്ങൾക്‌ വല്ല ആപത്തും ബാധിച്ചാൽ അവർ (ക്ഷമാ ശീലർ) പറയുക; ഞങ്ങൾ അല്ലാഹുവിൽ നിന്നാണു, അവനിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും എന്നായിരിക്കും” (ഖുർആൻ 2: 155-156)


    മേൽ പറഞ്ഞതിൽ ഏതു രീതിയിലും മനുഷ്യർ പരീക്ഷിക്കപ്പെടാം. പലതും പലർക്കും അനുഭവങ്ങളാണു. ഇവയെല്ലാം എടുത്തു പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: “അത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കുന്നവർക്ക്‌ സന്തോഷവാർത്ത അറിയിക്കുക”


    കേവലം ക്ഷമ മാത്രമോ?

    ഇതിനർത്ഥം വെറുതെ ക്ഷമിച്ച്‌ ഇരിക്കുക എന്നല്ല! പരീക്ഷണങ്ങളിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ദൈവം തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്:


    1. അല്ലാഹു അനുവദിച്ച എല്ലാ പരിഹാര മാർഗ്ഗങ്ങളും അന്വേഷിക്കണം. അസുഖം വന്നാൽ ചികിത്സിക്കുക, ദരിദ്രരെയും അപകടങ്ങളിൽ പ്രയാസപ്പെടുന്നവരെയും സഹായിക്കണം.


    2. തന്റെ കാര്യങ്ങൾ ഭംഗിയാക്കിത്തരാൻ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുക, മുൻപ്‌ ചെയ്തു പോയ പാപങ്ങൾക്‌ പാപ മോചനം തേടുകയും ചെയ്യുക. സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുക.


    ഒരു സത്യവിശ്വാസിക്കുണ്ടാകുന്ന ഏതൊരു പ്രയാസത്തിന്റെ കുടെയും (അവൻ ക്ഷമിക്കുകയാണെങ്കിൽ) ഒരു എളുപ്പമുണ്ടാകും എന്ന് അല്ലാഹു പറയുന്നു (ഖുർആൻ 94: 6-8)


    ഈ അധ്യായത്തിൽ വിജയത്തിനുള്ള ഒരു സമവാക്യം ഒളിഞ്ഞു കിടപ്പുണ്ട്‌. അത്‌ അല്ലാഹു അനുവദിച്ച മാർഗ്ഗത്തിൽ നിരന്തരം പരിശ്രമിക്കുകയും അല്ലാഹുവിലേക്ക്‌ ആഗ്രഹങ്ങളും പ്രതീക്ഷകളും സമർപ്പിക്കുകയും ഒപ്പം ക്ഷമിക്കുകയും ചെയ്യുക. അപ്പോൾ നമുക്കുള്ള പ്രയാസത്തിനെ തുടർന്ന് ഇരട്ടിയിരട്ടിയായി നിനക്ക്‌ ഫലങ്ങൾ ലഭിക്കുമെന്നർത്ഥം.


    നിരാശ സത്യനിഷേധിയുടെ നിലപാട്‌:

    പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ അല്ലാഹുവിന്റെ സഹായത്തെ കുറിച്ച്‌ നിരാശപ്പെടുന്നത്‌ വിശ്വാസിയുടെ സ്വഭാവത്തിൽ പെട്ടതല്ല, മറിച്ച്‌ അവിശ്വാസികളുടെ സ്വഭാവത്തിൽ പെട്ടതാണെന്നാണു ഖുർആനിൽ പരാമർശിച്ച പ്രവാചക ചരിത്രങ്ങളിലുടെ കണ്ണോടിച്ചാൽ മനസിലാവുക. ഒരുത്തൻ അല്ലാഹുവിന്റെ സഹായമൊന്നും ഇനി എനിക്ക്‌ കിട്ടാൻ പോകുന്നില്ലെന്നു നിരാശപ്പെട്ടാൽ അവനു അല്ലാഹുവിലുള്ള പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെട്ടു എന്നർത്ഥം. അതു പതുക്കെ അവിശ്വാസത്തിലേക്ക് അവന്റെ മനസ്സിനെ കൊണ്ടെത്തിക്കും.




    എന്തിനാണ് പരീക്ഷണങ്ങൾ? വിശ്വാസികൾക്ക് എന്തുകൊണ്ട് പ്രയാസങ്ങൾ ഉണ്ടാകുന്നു?




    ജീവിതത്തിൽ പലപ്പോഴായി പല പരീക്ഷണങ്ങളും പ്രയാസങ്ങളും നേരിടാത്ത മനുഷ്യരുണ്ടാവുകയില്ല. ജീവിതം തന്നെ ഒരു പരീക്ഷണമായിട്ടാണു ഖുർആൻ പറയുന്നത്‌: “നിങ്ങളിൽ ആരാണു കൂടുതൽ നന്നായി പ്രവർത്തിക്കുന്നത്‌ എന്നു ‘പരീക്ഷിക്കുവാൻ’ ജീവിതത്തേയും മരണത്തേയും സൃഷ്ടിച്ചവനത്രേ അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (ഖുർആൻ 67: 2)


    അല്ലാഹു വീണ്ടും പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ കൊണ്ട്‌ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക്‌ സന്തോഷ വാർത്ത അറിയിക്കുക. തങ്ങൾക്ക്‌ വല്ല ആപത്തും ബാധിച്ചാൽ അവർ (ക്ഷമാ ശീലർ) പറയുക: ഞങ്ങൾ അല്ലാഹുവിൽ നിന്നാണു, അവനിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും എന്നായിരിക്കും” (ഖുർആൻ 2: 155-156)


    ജീവിതത്തിൽ 2 വിധം പരീക്ഷണങ്ങളുണ്ടാവുമെന്നു ഖുർആൻ പറയുന്നു.


    1. സമ്പത്ത്‌, ആരോഗ്യം, ജീവിത സുഖങ്ങൾ എന്നിവ ധാരാളം നൽകപ്പെടും- എന്നിട്ട്‌ അതിൽ മനുഷ്യരുടെ നിലപാട്‌ പരീക്ഷിക്കാൻ.


    2. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, രോഗം, പ്രകൃതി ദുരന്തങ്ങൾ, കുടുംബത്തിലെ മറ്റു കഷ്ടതകൾ തുടങ്ങിയവ- അതിൽ വിശ്വാസി എങ്ങനെ പ്രതികരിക്കുന്നു എന്നു പരീക്ഷിക്കാൻ.


    3. മൂന്നാമത്തെ ഒരിനം അത്‌ മേൽ പറഞ്ഞ രണ്ടും ചേർന്നതാണു. കുറെ കാലം ജീവിത സുഖമുള്ളവർ പിന്നീട്‌ പരീക്ഷണങ്ങളിലേക്ക് തള്ളപ്പെടും. അല്ലെങ്കിൽ കുറെ കാലം ജീവിത പരീക്ഷണങ്ങൾ ഉണ്ടായവർക്ക്‌ പിന്നീട്‌ ജീവിത സുഖങ്ങൾ നൽകപ്പെടും- എന്നിട്ട്‌ അവന്റെ അല്ലാഹുവിനോടുള്ള നിലപാടുകൾ എങ്ങനെയെന്നു പരീക്ഷിക്കാൻ.


    എന്തിനു പരീക്ഷണങ്ങൾ?

    പലപ്പോഴും ഉന്നയിക്കപ്പെടാറുള്ള ഒരു ചോദ്യമാണിത്‌. അല്ലാഹുവിനു ഓരോ മനുഷ്യനെ കുറിചും കൃത്യമായി അറിയാമെന്നിരിക്കെ എന്തിനു ഈ ജീവിത പരീക്ഷണങ്ങൾ? ഇതിനുള്ള ഉത്തരം:


    1. മനുഷ്യർ ഈ ലോകത്ത്‌ തന്നെ യോഗ്യതകൾ നിർണ്ണയിക്കാനായി പല തരം പരീക്ഷകൾ നടത്താറുണ്ട്‌. ഇതു പോലെ ചെറിയ ചെറിയ പരീക്ഷകളടങ്ങുന്ന ഒരു വലിയ പരീക്ഷണമാണു ജീവിതം. അതു അവന്റെ അടിമകളിൽ നിന്നും നല്ലതും കെട്ടതും വേർത്തിരിക്കുവാനുള്ള അല്ലാഹുവിന്റെ ഒരു രീതിയാണു. ആര് പരീക്ഷണങ്ങളോട്‌ നല്ല രീതിയിൽ പ്രതികരിച്ചോ, അവൻ (അല്ലാഹുവിങ്കൽ) വിജയിച്ചു. ആര് അതിനോട്‌ ദൈവവിരുദ്ധമായ രീതിയിൽ പ്രതികരിച്ചോ, അവൻ അല്ലാഹുവിങ്കൾ സ്വയം നഷ്ടപ്പെടുത്തിയവനാകുന്നു.


    2. ഒരു പക്ഷെ നമ്മിൽ പലർക്കും ഞാൻ “തരക്കേടില്ലാത്ത ഒരു വിശ്വാസി” ആണെന്ന ഒരു ‘ഗർവ്വ്‌’ ഉണ്ടെങ്കിൽ – നമ്മുടെ വിശ്വാസത്തിന്റെ അളവു ഇത്തരം പരീക്ഷണങ്ങളിലൂടെ വെളിപ്പെടുത്തും. സാമ്പത്തികമായി ‘ടൈറ്റ്‌’ ആക്കിയാൽ അവൻ അത്രയും കാലം ആരാധിച്ച ദൈവത്തെ തെറി പറഞ്ഞു നിസ്കാര-നോമ്പാദി കർമ്മങ്ങൾ ഉപേക്ഷിച്ച്‌ പോകുന്നത്‌ കാണം. അവൻ പറയും: “ഇത്രയും കാലം ഞാൻ വിശ്വസിച്ചാചരിച്ചതിനു എനിക്ക്‌ കിട്ടിയതാണിത്‌. ഇനി ഞാനില്ല”. ഇതിന്റെ ഒരു മറു വശം, ദരിദ്രനോ രോഗിയോ ആയ ഒരാൾക്‌ സാമ്പത്തികമായോ ആരോഗ്യപരമായോ മെച്ചപ്പെട്ടാലും അവൻ അതു വരെ ആരാധിച്ച അല്ലാഹുവിനെ മറക്കും. ഇത്തരത്തിൽ നല്ലതിനെയും ചണ്ടികളെയും അല്ലാഹു ഇഹലോകത്ത്‌ വെച്ച്‌ തന്നെ വേർതിരിക്കുന്നു. 


    ഖുർആൻ പറയുന്നു: “മനുഷ്യനെ അവന്റെ റബ്ബ്‌ ആദരവും അനുഗ്രഹങ്ങളും കൊണ്ട്‌ പരീക്ഷിച്ചാൽ അവൻ പറയും: ‘എന്റെ റബ്ബ്‌ എന്നെ ആദരിച്ചിരിക്കുന്നു’ എന്ന്; എന്നാൽ അവൻ (അല്ലാഹു) അവന്റെ ജീവിതം കുടുസ്സാക്കിയാൽ അവൻ പറയും: ‘എന്റെ റബ്ബ്‌ എന്നെ നിന്ദിച്ചിരിക്കുന്നു’ എന്ന്” (ഖുർആൻ 89: 15-16)


    അല്ലാഹു ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും അവൻ സമ്പത്ത്‌ നൽകും. അവൻ ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും അവൻ സമ്പത്തിൽ കുറവും വരുത്തും. ഇവിടെ സമ്പത്തുള്ളവൻ അതിനു നന്ദി (അല്ലാഹുവിനോട്‌) കാണിക്കുകയും ഇല്ലാത്തവൻ അതിൽ ക്ഷമിക്കുകയുമാണു വേണ്ടത്‌ എന്നത്രെ ഈ വചനത്തിന്റെ വ്യാഖ്യാനം.




    മൌലിദ്- പ്രമാണവും പാരമ്പര്യവും


     

    കൊറോണയും ആത്മീയ ചികിത്സയും


    കൊറോണ വൈറസിൻറെ സമൂഹ വ്യാപനം തടയാനായി ലോകത്തുടനീളം മിക്ക ദൈവവിശ്വാസികളും അവരുടെ ആരാധനാലയങ്ങളിലെ അനുഷ്ഠാനങ്ങളും പരിപാടികളും നിർത്തിവെച്ചിരിക്കുകയാണല്ലോ. എന്നാൽ ചിലരിതിനെ മത-വിശ്വാസങ്ങളെ വിമർശിക്കാനുള്ള അവസരമായുപയോഗിക്കുന്നു.

    ആരാധനാലയങ്ങളെല്ലാം അടച്ചുപൂട്ടിയിട്ടും വിശ്വാസികൾ പ്രാർത്ഥന നിർത്തിയിട്ടും ലോകത്ത് ഒന്നും സംഭവിച്ചില്ലെന്നും ദൈവം ഒറ്റപ്പെട്ടുമെന്നുമെല്ലാം നിഷേധികൾ പരിഹസിക്കുന്നു. എല്ലാത്തിനും കഴിവുള്ളവനും സ്നേഹമുള്ളവനുമാണെങ്കിൽ ദൈവം എന്തിനിങ്ങനെ മനുഷ്യരെ പരീക്ഷിക്കുന്നുവെന്നത് മറ്റൊരു വിമർശനം. കൂട്ടത്തിൽ പ്രസക്തമെന്ന് തോന്നുന്ന മറ്റൊരു വിമർശനമാണ് എല്ലാ മതവിശ്വാസികളും ഇപ്പോൾ ദൈവത്തെ കയ്യൊഴിഞ്ഞു രോഗ ശുശ്രൂഷക്ക് ആശുപത്രികളിലേക്ക് തന്നെ പോകുന്നു എന്നത്!

    ദൈവ നിഷേധവും മതവിദ്വേഷവും സമൂഹത്തിൽ പണ്ടേ തുടർന്നു പോരുന്നതാണ്. സാധാരണക്കാരിൽ നിന്നും ഇത്തരം വിമർശനങ്ങൾ നാം നിരന്തരം കേൾക്കുന്നവയാണ്. എന്നാൽ മുഖ്യധാരാ ചാനലുകളും അവയുടെ അവതാരകർ പോലും മതവിശ്വാസങ്ങൾക്കെതിരെ ഈയൊരു ക്വാറന്റൈൻ സമയത്ത് നിലകൊള്ളുന്നുവെന്നത് ആശ്ചര്യമാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെയാണ് ഈ കുറിപ്പും. എത്രമാത്രം വികല ധാരണകളാണ് അവർക്ക് മതങ്ങളെ കുറിച്ചുള്ളത്? ഒരു വിഷയത്തെ വിമർശിക്കുമ്പോൾ സാമാന്യമായൊരു അറിവോ ബോധമോയെങ്കിലും ഉണ്ടാവേണ്ടേ?


    രോഗങ്ങളും പ്രയാസങ്ങളും മനുഷ്യർക്കു സംഭവിക്കുന്നതിന് കാരണങ്ങൾ പലതാണ്. എന്നാൽ അതെല്ലാം ദൈവനിശ്ചയപ്രകാരം തന്നെയാണെന്നാണ് ഇസ്ലാമിക വിശ്വാസം. ഇത്തരം സന്ദർഭങ്ങളിൽ ഒരു വിശ്വാസിയുടെ സമീപനം എന്തായിരിക്കണമെന്നും ഇസ്ലാം കൃത്യമായി പഠിപ്പിക്കുന്നു.

    ഭൗതികമായ സകല വിജ്ഞാനങ്ങളും ഖുർആനിലുണ്ടെന്നോ, ദൈവവും വിശ്വാസവും ഉണ്ടെങ്കിൽ ലോകത്ത് ഭൗതിക സംവിധാനങ്ങളൊന്നും ആവശ്യമില്ലെന്നോ ഇസ്ലാം ഒരിക്കലും അവകാശപ്പെടുന്നില്ല. കേവല പ്രാർത്ഥനകളിലൂടെ സകല രോഗങ്ങളും മാറുമെന്നും മുസ്ലിങ്ങൾ വിശ്വസിക്കുന്നില്ല.

    ആത്മാവും ശരീരവും ചേർന്നതാണല്ലോ മനുഷ്യൻ. ആത്മാവിൻറെ സകല പ്രശ്നങ്ങളും ദൈവവിശ്വാസം അഭിമുഖീകരിക്കുന്നു. ആത്മാവിൻറെ അസുഖങ്ങൾ മാറ്റി ശുദ്ധീകരിച്ച്‌ മനുഷ്യനെ നേർവഴി നടത്താനുള്ളതാണ് ദൈവവിശ്വാസവും ഖുർആനും. എന്നാൽ അവൻറെ ശാരീരികമായ ആവശ്യങ്ങൾക്ക് കേവലമായ വിശ്വാസമോ ഖുർആൻ പാരായണമോ മതിയെന്ന് ഇസ്‌ലാം ഒരിക്കലും പറഞ്ഞിട്ടില്ല.

    അസുഖങ്ങളും പ്രയാസങ്ങളും മനുഷ്യർക്ക് നൽകുന്നത് ദൈവമാണ്. ദൈവം ഉദ്ദേശിച്ചാൽ മാത്രമേ അവ മാറുകയുമുള്ളൂ. എന്നാൽ അതിനർത്ഥം ഇവയെല്ലാം മാറ്റി കിട്ടുന്നതിന് കേവലമായ പ്രാർത്ഥനകളും മന്ത്രങ്ങളും മാത്രം മതിയെന്നല്ല.

    പ്രവാചകൻ ഉപയോഗിക്കുകയും നിർദേശിക്കുകയും ചെയ്ത മരുന്നുകളുടെ ഒരു ലിസ്റ്റ് തന്നെ നമുക്ക് കാണാം. എന്നാൽ സ്റ്റേജ് കെട്ടി, നാട്ടുകാരെയും വിളിച്ചു കൂട്ടി, കുറേ മന്ത്രങ്ങളും മാജിക്കുകളും കാണിച്ചു കുറച്ചാളുകളെക്കൊണ്ട് കള്ളസാക്ഷ്യങ്ങളും പറയിച്ചു 'ആത്മീയ ചികിത്സ' നടത്തിയ ഒരു സംഭവം പോലും പ്രവാചക ചരിത്രത്തിൽ കാണാൻ കഴിയില്ല.

    രോഗം വന്നാൽ ഡോക്ടറെ കാണുന്നത് വിശ്വാസത്തിനു വിരുദ്ധമാണെങ്കിൽ വിശക്കുമ്പോൾ ആഹാരം കഴിക്കുന്നതും തെറ്റല്ലേ? എല്ലാം ദൈവം നേരിട്ട് തന്നെ നൽകുകയാണെങ്കിൽ മനുഷ്യൻ ഭൂമിയിൽ അധ്വാനിക്കേണ്ട ആവശ്യമില്ലല്ലോ! നമ്മുടെ സകല ആവശ്യങ്ങൾക്കും ദൈവത്തോട് ചോദിച്ചാൽ മാത്രം മതിയാകുമല്ലോ.

    ഒരിക്കല്‍ പ്രവാചകനെ സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ തന്റെ ഒട്ടകത്തില്‍ നിന്നിറങ്ങിയ ശേഷം അതിനെ അഴിച്ചുവിടാന്‍ ഉദ്ദേശിച്ചപ്പോൾ പ്രവാചകൻ അയാളെ തിരുത്തി: “ആദ്യം ഒട്ടകത്തെ കെട്ടുക, എന്നിട്ട് ദൈവത്തിൽ ഭരമേൽപിക്കുക” (ഇബ്‌നു ഹിബ്ബാന്‍).

    എല്ലാം ദൈവത്തിൽ ഭരമേൽപിക്കുമ്പോൾ തന്നെ മനുഷ്യർ സ്വന്തം ബാധ്യതകൾ നിർവഹിക്കേണ്ടതുണ്ട്. “രോഗം വന്നാൽ നിങ്ങൾ ചികിത്സ തേടുക” എന്നാണ് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. “മരുന്നില്ലാത്ത ഒരു രോഗവുമില്ല” എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത് അത് അന്വേഷിക്കാനും അവയൊക്കെ മനുഷ്യർ സമൂഹനന്മക്കുവേണ്ടി ഉപയോഗിക്കാനും വേണ്ടി തന്നെയാണ്.

    തീർച്ചയായും എല്ലാം അന്തിമമായി തീരുമാനിക്കുന്നത് സൃഷ്ടാവായ ദൈവം തന്നെയാണ്. ഒരേ അസുഖം ബാധിച്ച ആയിരക്കണക്കിന് ആളുകൾക്ക് രോഗം ഭേദമാകുമ്പോൾ അതേ അസുഖം കാരണമായി ആയിരക്കണക്കിനാളുകൾ മരിക്കുകയും ചെയ്യുന്നു. ഒരേ മരുന്നു തന്നെയാണ് രണ്ടുകൂട്ടർക്കും കൊടുക്കുന്നത്. നമ്മെക്കൊണ്ട് ഭൗതികമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനും, പരിശ്രമങ്ങൾ നിരന്തരം തുടരാനും ഒപ്പം ദൈവത്തിൽ ഭരമേൽപിക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.


    ദൈവം എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ട്?



    എന്തിനാണ് നമ്മൾ പ്രാർത്ഥിക്കുന്നത്? സർവജ്ഞനായ ദൈവം എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ട്?


           പ്രാർത്ഥന എന്നാൽ അടിമ തന്റെ ഉടമസ്ഥനായ അല്ലാഹുവിനോട് നടത്തുന്ന അഭ്യർത്ഥനയാണ്. തന്റെ ദാസന്മാരുടെ പ്രാർത്ഥന കേള്ക്കുകയും അവര്ക്ക് ആത്യന്തികമായി നന്മയായത് മാത്രം നല്കുകയും ചെയ്യുന്നവനാണ് പരമകാരുണികനായ അല്ലാഹുവെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മുസ്ലിംകള് തങ്ങളുടെ ആവശ്യങ്ങളെല്ലാം അല്ലാഹുവിന്റെ മുമ്പില് സമര്പ്പിക്കുന്നു. അതില് തനിക്കും സമൂഹത്തിനും നന്മയായിട്ടുള്ളതേ അവന് നല്കുകയുള്ളൂവെന്ന് അവര്ക്കറിയാം. താന് പ്രാര്ത്ഥിച്ചത് ഇവിടെ നിന്ന് ലഭിച്ചിട്ടില്ലെങ്കിലും പ്രസ്തുത പ്രാര്ത്ഥനയ്ക്ക് മരണാനന്തരം വമ്പിച്ച പ്രതിഫലമുണ്ടെന്ന് മനസ്സിലാക്കുന്നതു കൊണ്ടു തന്നെ അവര് പ്രാര്ത്ഥന തുടര്ന്നുകൊണ്ടേയിരിക്കും.

    തന്നെ ഏറെ ഇഷ്ടപ്പെടുന്ന തന്റെ നാഥന്റെ മുന്നില് മനസ്സ് തുറന്ന് പ്രാര്ത്ഥിക്കുവാന് കഴിയുന്നതുവഴി മുസ്ലിമിന്റെ മനസ്സില് നിന്ന് ക്ലേശവും പ്രയാസങ്ങളും പടിയിറങ്ങുകയും അവനും നാഥനും തമ്മിലുള്ള ബന്ധം ശക്തമാവുകയും ചെയ്യുന്നു. സത്യവിശ്വാസിയുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രാര്ത്ഥന അനിവാര്യമാണ്. അവന്റെ ഭക്ഷണം, മലമൂത്ര വിസര്ജനം, ശുചീകരണം, ഉറക്കം, ഉണർവ്വ് എന്ന് വേണ്ട എന്തെല്ലാം പ്രവര്ത്തനങ്ങളുണ്ടോ, അവയിലെല്ലാം പ്രാര്ത്ഥനയുണ്ട്. പ്രപഞ്ച സൃഷ്ടാവ് അവന്റെ ഗ്രന്ഥത്തില് നിരവധി നിയമങ്ങളും കല്പ്പനകളും പ്രതിപാദിച്ചതുപോലെ പ്രാര്ത്ഥനയെക്കുറിച്ച് ഉദ്ബോധിപ്പിച്ചിട്ടുണ്ട്.

    അല്ലാഹുവിനോട് മാത്രമെ മനുഷ്യന് പ്രാര്ത്ഥിക്കുകയും സഹായം ചെയ്യുകയും ചെയ്യാവൂ എന്ന് അവന് കല്പ്പിക്കുന്നു. കാരണം, സകലതും അവന്റെ കരങ്ങളിലാണ്. ഒരില പോലും അവന്റെ നിയന്ത്രണത്തിലല്ലാതെ കൊഴിയുന്നില്ല. മാത്രമല്ല, ലോകത്തെ എല്ലാ ജീവജാലങ്ങളുടെയും ഓരോ ചലനവും അവന്റെ നിശ്ചയത്തിലാണ്. പ്രാര്ത്ഥന ആരാധന ആയതിനാല് തന്നെ അത് മറ്റുള്ളവരോട് നടത്തുക എന്നത് സാധ്യമല്ല. പ്രാര്ത്ഥനാവേളയിലാണ് ഒരു മനുഷ്യന് അവന്റെ സൃഷ്ടാവുമായി ഏറ്റവും അടുക്കുന്നത്.

    എന്താണ് പ്രാര്ത്ഥന, ആരോടാണ് പ്രാര്ത്ഥിക്കേണ്ടത്, എങ്ങനെയാണ് പ്രാര്ത്ഥിക്കേണ്ടത് എന്നുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിട്ടാകണം പ്രാര്ത്ഥിക്കേണ്ടത്. അല്ലാതിരുന്നാല് ഫലം മറിച്ചാകും. പ്രാര്ത്ഥിച്ച് പുണ്യം നേടിയവര് അവരുടെ കൂട്ടത്തില് ധാരാളം കാണാന് കഴിയും. സർവതും നല്കുന്നവനും, എല്ലാറ്റിനും കഴിവുള്ളവനുമായ അല്ലാഹുവാണ് പ്രാര്ത്ഥനക്ക് ഉത്തരം നല്കുക. സ്വീകരിക്കപ്പെടുന്ന പ്രാര്ത്ഥനക്ക് എന്തിനേക്കാളും ശക്തിയുണ്ടാകും.

    നിങ്ങള് എന്നോടു പ്രാര്ഥിക്കുവിൻ. ഞാന് നിങ്ങള്ക്കുത്തരം നല്കാംഎന്ന് അല്ലാഹു ഖുര്ആനില് പറയുന്നു (ഖുർആൻ 40:60).

    അല്ലാഹു അല്ലാത്ത മറ്റാരോടും പ്രാര്ഥിക്കുന്നത് നിഷിദ്ധമാണ്. മനുഷ്യർ ബോധപൂർവമോ അറിവില്ലാത്തതിനാലോ ചെയ്യുന്ന പാപങ്ങൾ പൊറുക്കാനും ദൈവസാമീപ്യം നേടാനുമൊക്കെ അല്ലാഹുവിനോട് പ്രാര്ഥിക്കുന്നതു പോലെ ഐഹികമായ ആവശ്യങ്ങൾ നിറവേറ്റാനും അവനോട് പ്രാര്ഥിക്കാം. രോഗം സുഖപ്പെടാനും, ദാരിദ്ര്യവും കഷ്ടപ്പാടും നീങ്ങാനും, പരീക്ഷയില് വിജയിക്കാനും ജീവിതത്തില് സന്തോഷവും മനഃസമാധാനവും ഉണ്ടാകാനുമെല്ലാം പ്രാര്ഥിക്കാവുന്നതാണ്. വിവിധകാര്യങ്ങള്ക്ക് നബി(സ) അല്ലാഹുവോട് പ്രാര്ഥിച്ചതായും പ്രാര്ഥനകള് പഠിപ്പിച്ചതായും ഹദീഥുകളില്നിന്ന് ഗ്രഹിക്കാം.

    അല്ലാഹുവില് പൂര്ണമായ വിശ്വാസത്തോടെയും പ്രാര്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയോടെയുമാണ് പ്രാര്ഥിക്കേണ്ടത്. ദുഷ്‌കര്മങ്ങളില് നിന്നും നിഷിദ്ധ സമ്പാദ്യങ്ങളില് നിന്നും വിട്ടു നിന്നുകൊണ്ട് പരിശുദ്ധ ഹൃദയത്തോടെ പ്രാര്ഥിക്കുന്നവര്ക്കാണ് പ്രാര്ഥനയ്ക്കുത്തരം ലഭിക്കുക. ഇങ്ങനെ പ്രാര്ഥിക്കുന്നവരുടെ പ്രാര്ഥന അല്ലാഹു സ്വീകരിക്കുന്നത് മൂന്നിലൊരു വിധത്തിലായിരിക്കുമെന്ന് റസൂല്(സ) അറിയിച്ചിട്ടുണ്ട്. 

    1) ഒന്നുകിൽ പ്രാര്ഥിച്ച കാര്യം അതേപടി നിറവേറ്റും. അത് നിറവേറ്റുന്നതിന് വല്ല പ്രതിബന്ധവുമുണ്ടെങ്കില് 

    2)  മറ്റൊരനുഗ്രഹം നല്കുകയോ ദോഷം തടുക്കുകയോ ചെയ്യും.

    3) അല്ലാത്തപക്ഷം അത് പരലോകത്ത് നല്കാനായി നീട്ടിവെക്കും. മൂന്നുതരത്തിലായാലും പ്രാര്ഥന കൊണ്ട് ഗുണം സിദ്ധിക്കുമെന്നർഥം.

                    എന്നാൽ മറ്റു ചിലർ അമ്പിയാക്കളോടും മഹാത്മാക്കളോടും നടത്തുന്ന ആത്മീയ സഹായ തേട്ടത്തേുയും, ശുപാർശയെയും, തവസ്സുലിനെയും ഒരേ അർത്ഥത്തിൽ വ്യാഖ്യാനിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. അവയൊന്നും യഥാർത്ഥത്തിൽ പ്രാർത്ഥന എന്ന നിർവചനത്തിൽ വരുന്നില്ല. അവരൊന്നും നമ്മുടെ ഉടമയല്ലെന്നും, നമ്മുടെ ആവശ്യങ്ങൾ സൃഷ്ടിച്ച് തരാൻ സ്വയം പര്യാപ്തരല്ലെന്നുമുള്ള നമ്മുടെ വിശ്വാസമാണ് ഇവയെ പ്രാർത്ഥനയിൽ നിന്ന് വേർതിരിക്കുന്നത്. ഖുർആനിൽ അല്ലാഹു എതിർത്ത പ്രാർത്ഥനകളൊന്നും നമ്മൾ ചെയ്യുന്ന ഇസ്തിഗാസയോ, തവസ്സുലോ, ഇസ്തിശ്ഫാഓ ആവുന്നില്ല എന്നതാണ് വാസ്തവം..







    പ്രാർത്ഥനയിലൂടെയാണോ ദൈവത്തെ കണ്ടത്തേണ്ടത്?


    ഇസ്ലാമും യുക്തിവാദവും.

    ഞാൻ വിളിച്ചു പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല, ഇന്ന അമ്പലത്തിൽ/ പള്ളിയിൽ/ ചർച്ചിൽ പോയി പ്രാർത്ഥിച്ചപ്പോഴാണ് കാലങ്ങളായ എൻറെ ആഗ്രഹം സഫലീകരിക്കപ്പെട്ടത്". "ഇന്ന വഴിപാടു നേർന്നപ്പോഴാണ് വർഷങ്ങളായി കുട്ടികളില്ലാത്ത ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടായത്"... നമ്മുടെ സമൂഹത്തിലെ ചില ഈശ്വര വിശ്വാസികളിൽ നിന്നും നമ്മൾ സാധാരണ കേട്ടു വരാറുള്ള ചില വിശ്വാസ പ്രഖ്യാപനങ്ങൾ ആണിവ.
    നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടാണോ നമ്മൾ ദൈവത്തെ കണ്ടെത്തേണ്ടത്?


    നാം ഒരാളോട് പ്രാർത്ഥിക്കുകയും പ്രാർത്ഥനയിൽ നാം ഉദ്ദേശിച്ച കാര്യം സഫലമാവുകയും ചെയ്തു എന്നു വന്നാൽ പോലും നാം പ്രാർത്ഥിച്ചത് യഥാർത്ഥ ദൈവത്തോടാണ് എന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല. പ്രാർത്ഥനക്ക് അർഹൻ ഏകനായ അല്ലാഹു മാത്രമാണ്. എന്നാൽ ഏകനായ ദൈവത്തെ കൂടാതെ മറ്റൊരാളെ വിളിച്ച് പ്രാർത്ഥിക്കുകയും ആവശ്യം സഫലീകരിക്കപ്പെടുകയും ചെയ്താൽ തന്നെ ആരെ വിളിച്ചാണോ പ്രാർത്ഥിച്ചത് അവരാണ് എനിക്ക് ഉത്തരം നൽകിയത് എന്ന ധാരണ അബദ്ധമാണ്.


    ഉദാഹരണത്തിന് നാം യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്ത ഒരു കല്ലിനോട് പ്രാർത്ഥിക്കുന്നു എന്ന് കരുതുക, കല്ലിനോട് നാം ആവശ്യപ്പെട്ട കാര്യം പൂർത്തീകരിക്കപ്പെട്ടു എന്നു വരാം. അത് വെറും യാദൃശ്ചികമായ ഒരു സംഭവം മാത്രമാണ്. നമ്മുടെ ജീവിത വ്യവഹാരത്തിൽ നാം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഏതൊന്നും നടത്തിത്തരുന്നത് നമ്മുടെ സൃഷ്ടാവായ ദൈവം മാത്രമാണ്. നാം ആരെയൊക്കെ വിളിച്ച് പ്രാർത്ഥിച്ചതാണെങ്കിലും അത് സഫലമാവുന്നത് ഏകനായ ദൈവത്തിന്റെ കൃപകൊണ്ടു മാത്രമാണ്.


    അതേ സമയം സാക്ഷാൽ ദൈവത്തോട് തന്നെയാണ് നമ്മൾ പ്രാർഥിച്ചത് എങ്കിലും അത് ഉടനടി ഉത്തരം നല്കപ്പെടണം എന്നുമില്ല. ദൈവം വ്യത്യസ്തമായാണ് പ്രാർത്ഥനയെ സമീപിക്കുന്നത്. ദൈവത്തോട് ചോദിച്ചത് നൽകുകയും ചിലപ്പോൾ അതിനേക്കാൾ നന്മ ഉദ്ദേശിച്ചു കൊണ്ട് നൽകാതിരിക്കുകയും ചെയ്യും. ചിലപ്പോൾ ചോദിക്കാതെ തന്നെ മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. ഇത്തരത്തിൽ എന്ത് സംഭവിക്കുന്നതും ദൈവിക പരീക്ഷണത്തിന്റെ ഭാഗമാണ്. തന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചത് ഇന്നയാളോട് പ്രാർത്ഥിച്ചപ്പോഴാണ് എന്ന് കരുതി അയാളാണ് ദൈവം എന്ന് മനസ്സിലാക്കുന്നത് ശരിയല്ല. അപ്രകാരം ദൈവത്തെ കണ്ടെത്തുന്നത് തെറ്റാണ്. കാരണം, അവരോട് പ്രാർത്ഥിച്ചതുകൊണ്ടാണ് തന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെട്ടതെങ്കിൽ അവരെ വിളിച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടേയും പ്രാർത്ഥനകൾ എന്തുകൊണ്ട് സഫലമാവുന്നില്ല?


    അത്കൊണ്ട് തന്നെ ദൈവത്തെ അന്വേഷിക്കേണ്ടത് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടുന്നുണ്ടോ എന്ന് നോക്കിയല്ല, മറിച്ചു മുൻ ഭാഗങ്ങളിൽ പറഞ്ഞ പോലെ നമ്മുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് നമ്മുടെ ചുറ്റുമുള്ള അനേകായിരം ദൃഷ്ടാന്തങ്ങളിലൂടെയാണ് സൃഷ്ടാവിനെ കണ്ടത്തേണ്ടത് എന്നാണു ഇസ്‌ലാമിന്റെ വീക്ഷണം.


    ഇസ്‌ലാം വിഗ്രഹാരാധനയെ എതിർക്കുന്നതെന്തുകൊണ്ട്?


    ഇസ്ലാമും യുക്തിവാദവും., 


    വിഗ്രഹാരാധനയേയോ വിഗ്രഹാരാധകരേയോ എതിര്ക്കുക എന്നതല്ല ഇസ്‌ലാമിന്റെ നിലപാട്. കാരണം വിശുദ്ധ ഖുര്ആന് തന്നെ പറയുന്നു: അല്ലഹുവിനെ (ദൈവത്തെ) കൂടാതെ അവര് വിളിച്ചു പ്രാര്ഥിക്കുന്ന വസ്തുക്കളെ നിങ്ങള് ആക്ഷേപിക്കരുത്. നിങ്ങള് അങ്ങനെ ചെയ്താല് അറിവില്ലാതെ, അവര് അല്ലാഹുവിനെയും (ദൈവത്തെയും) ആക്ഷേപിക്കും.’ (8: 108)



    മാത്രമല്ല, വിശ്വാസ സ്വാതന്ത്ര്യം ദൈവം എല്ലാവര്ക്കും നല്കിയിട്ടുണ്ട്. അത് സംബന്ധമായി ഖുര്ആന് പറയുന്നു: ഇഷ്ടമുള്ളവര് വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവര് അവിശ്വസിക്കട്ടെ.’ (18: 29) ഈ വിശ്വാസ സ്വാതന്ത്ര്യം നിലനിർത്തി കൊണ്ടുള്ള സാമൂഹ്യഘടനയാണ് ദൈവനിശ്ചയമെന്ന് ഖുര്ആനിലെ 22: 40 വചനം വ്യക്തമാക്കുന്നുണ്ട്:
    ജനങ്ങളില് ചിലരെ കൊണ്ട് ചിലരെ പ്രതിരോധിക്കുക എന്ന നടപടിക്രമം ദൈവത്തിനില്ലായിരുന്നെങ്കില് ജൂത-ക്രൈസ്തവ ദേവാലയങ്ങളും മഠങ്ങളും ദൈവിക നാമം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും തകര്ക്കപ്പെട്ടേനെ.

    അതിനാൽ വിഗ്രഹാരാധനയെ ഇസ്‌ലാം എന്തുകൊണ്ട് എതിര്ക്കുന്നു എന്ന ചോദ്യത്തെ, ഇസ്‌ലാമില് വിഗ്രഹാരാധന ഇല്ലാത്തതെന്തുകൊണ്ട് എന്ന് തിരുത്തേണ്ടി വരുന്നു. അതിന്റെ കാരണങ്ങള് പലതാണ്.

    അതിലൊന്ന്, യഥാര്ഥ ദൈവമായ സ്രഷ്ടാവ് മാത്രമാണ് ആരാധനക്കര്ഹൻ എന്നതാണ്.

    ദൈവം സ്രഷ്ടാവും അദൃശ്യനും ഏകനുമാണ്. വിഗ്രഹങ്ങളാകട്ടെ സൃഷ്ടിയും ദൃശ്യവും പല രൂപത്തിലുള്ളതുമാണ്. അതിനാല് സ്രഷ്ടാവും അദൃശ്യനുമായ ഏകദൈവത്തെ സൃഷ്ടിയും ദൃശ്യവുമായ പല രൂപങ്ങളില് സങ്കല്പിക്കുമ്പോള് ദൈവത്തെ സംബന്ധിച്ച് വികലമായ ധാരണ രൂപപ്പെടുന്നു. ദൃശ്യപ്രതീകങ്ങളില് അദൃശ്യ ദൈവത്തെ സങ്കല്പിക്കല് യുക്തമല്ലെന്നര്ഥം.

    ഒരു മനുഷ്യനെ പോലും ഒരു വിഗ്രഹത്തിലൊതുക്കാന് സാധ്യമാവുകയില്ല. ഒരു മഹാകവി അദ്ദേഹത്തിന്റെ ശരീരത്തില് ഒതുങ്ങുന്നില്ല. അതിനാല് തന്നെ അദ്ദേഹത്തെ കണ്ടതു കൊണ്ടുമാത്രം അദ്ദേഹത്തിന്റെ കവിത്വത്തെയും മഹത്വത്തെയും അളക്കാനാവില്ല. അദ്ദേഹം മരണപ്പെട്ടാല് ഒരു പ്രതിമ ഉണ്ടാക്കി അതിലദ്ദേഹത്തെ ഒതുക്കാന് ഒരു നിലക്കും സാധ്യമാവില്ല എന്നിരിക്കെ കോടാനുകോടി കവികളെയും കലാകാരന്മാരെയും സൃഷ്ടിച്ച, അണ്ഡകടാഹം മുഴുവന് സൃഷ്ടിച്ച ദൈവത്തെ എങ്ങനെ വിഗ്രഹത്തില് ഒതുക്കും?

    വേദ പണ്ഡിതന് ദയാനന്ദ സ്വരസ്വതി ഇത് സംബന്ധമായി പറയുന്നു: പരമേശ്വരന് സര്വവ്യാപിയായിക്കേ ഒരു വസ്തുവില് മാത്രം പരമേശ്വരനെ ഭാവന കൊണ്ട് സങ്കല്പിക്കുകയും മറ്റൊരിടത്തും അവ്വണ്ണം സങ്കല്പിക്കാതിരിക്കുകയും ചെയ്യുന്നത്, ചക്രവര്ത്തിയായ ഒരുവനെ അവന്റെ സമസ്ത സാമ്രാജ്യത്തില് നിന്നും പൃഥക്കരിച്ചു ചെറിയൊരു കുടിലിന്റെ സ്വാമിയായി വിചാരിക്കുന്നത് പോലെയാണ്. അത് ഒരു സര്വഭൗമന് എത്ര വലിയ അപമാനമാണെന്ന് ആലോചിച്ചു നോക്കുക.’ (സത്യാര്ഥ പ്രകാശം, പേ. 515)

    ദൈവം മനുഷ്യന്റെ കണ്ഠനാഡിയേക്കാള് അടുത്താണെന്ന് ഖുര്ആന് പറയുന്നുണ്ട്. (50: 16) അടുത്തുള്ള ദൈവത്തെ അകലെ സങ്കല്പിക്കുന്നത് സദാസമയവും ദൈവസാമീപ്യമുണ്ടെന്ന ബോധത്തെ പ്രതികൂലമായി ബാധിക്കുന്നു. വിശ്വാസികളും ദൈവവും തമ്മില് അകലമുള്ളിടത്താണ് പൗരോഹിത്യവും ഇടനിലക്കാരും ഉടലെടുക്കുന്നത്. ദൈവത്തിന്റെ പേരില് ജാതിമേല്ക്കോയ്മ അടക്കം സാമ്പത്തിക ചൂഷണങ്ങള് വരെ നടമാടാന് ഇത് കാരണമാകും.

    മനുഷ്യനെ സൃഷ്ടിച്ച ദൈവം മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യവും ജീവിതത്തിന്റെ ലക്ഷ്യവും പഠിപ്പിക്കുമ്പോള് മനുഷ്യന് സങ്കല്പിച്ചുണ്ടാക്കുന്ന ദൈവങ്ങള് ജീവിതത്തിലെ പല ലക്ഷ്യങ്ങള് നേടാനുള്ള കുറുക്കുവഴികളായിട്ടാണ് നിലകൊള്ളുക. കാര്യസാധ്യംഎന്ന ഭൗതിക താല്പര്യമായിരിക്കും സകല നേര്ച്ച വഴിപാടുകളുടെയും ലക്ഷ്യം.

    ദൈവത്തിന്റെ പേരില് വിഗ്രഹ നിര്മാണം സാധ്യമല്ലെന്ന് ഖുര്ആൻ മാത്രമല്ല മറ്റു വേദങ്ങളും പറയുന്നുണ്ട്:

    ആരുടെ നാമസ്മരണമാണോ മഹത്തായ യശസ്സിന് കാരണമാകുന്നത്, അവന്റെ പ്രതിമ, അളവുകോല്, തത്തുല്യസാധനം, പൃകത്, ആകൃകി ഇല്ല.’ (യജുര്വേദം 32: 3)

    ആകയാല് നിങ്ങള് ദൈവത്തെ ആരോടുപമിക്കും? ഏതു പ്രതിമയെ നിങ്ങള് അവനോട് സദൃശമാക്കും? (ബൈബിള്, യശയ്യാവ് 40: 18)

    പിൻകുറി:

    വിഗ്രഹങ്ങൾ ഏകാഗ്രതക്കാണെന്നാണ് വാദമെങ്കിൽ, ഒരു വലിയ ഗര്ത്തത്തിലേക്ക് വീഴാന് പോകുന്ന ഒരാള് ദൈവമേഎന്ന് ദൈവത്തോട് പ്രാര്ഥിക്കുമ്പോള് ദൈവത്തിന്റെ ചിത്രമോ വിഗ്രഹമോ വേണ്ടി വരുന്നില്ല. കാരണം അത് ആത്മാവില് നിന്നുണ്ടാകുന്ന വിളിയാണ്. യഥാര്ഥ ദൈവത്തോട് യഥാര്ഥത്തില് പ്രാര്ഥിക്കാന് ഒരു രൂപവും ആവശ്യമില്ലെന്നർത്ഥം. അന്ധന്മാരും ദൈവാരാധന നടത്തുന്നുണ്ടല്ലോ.