ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • നബി(സ്വ) തങ്ങളോടുള്ള ഇസ്തിഗാസ.. ശിർക്കാരോപണത്തിന്‍റെ അപകടം

    മുജാഹിദ്/മൗദൂദി പ്രസ്ഥാനം പിഴച്ചതാണ് കാരണം

        മുത്ത് നബിതങ്ങളുടെ ഖബറിങ്കൽ പോയി മഴയെ തേടിയ സംഭവം നാം ഇസ്തിഗാസയ്ക്ക് തെളിവായി ഉദ്ധരിച്ചാൽ പൊതുവേ വഹ്ഹാബികൾ ചോദിക്കാറുള്ള ചോദ്യം ആ റിപ്പോർട്ടിൽ ഖബറിങ്കൽ പോയത് ബിലാലുബ്നുൽ ഹാരിസ് തങ്ങളാണ് എന്നതിന് സ്വീകാര്യമായ രേഖയില്ല എന്നാണ്. അതിന് വേണ്ടി വഹ്ഹാബികൾ  സൈഫിനെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. അത് നിലനിൽപ്പിന് വേണ്ടിയുള്ള ഒരു തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്.

    അതെല്ലാവർക്കുമറിയാവുന്നൊരു വിഷയവുമാണ്..

    നമുക്കതിൽ ശ്രദ്ദിക്കാത്ത മറ്റൊരു വിഷയം നോക്കാം..

          ഈ അസറ് ഉദ്ധരിക്കുന്നത് മാലികുദ്ദാർ(റ)യാണ്.അദ്ദേഹം ഉദ്ധരിക്കുന്ന ഈ അസറിൽ ഒരാൾ വന്നു കൊണ്ട് ഉമർ തങ്ങളോട് പറഞ്ഞതും അംഗീകരിച്ചതും ഉമർ തങ്ങള് പൊട്ടിക്കരഞ്ഞതും നേരിട്ട് കണ്ട വ്യക്തിയാണ് മാലികുദ്ദാർ(റ). അത് കൊണ്ട് തന്നെ വന്നു പറഞ്ഞത് ആരുമായിക്കൊള്ളട്ടെആ സംഭവം(മഴ തേടിയത്)  അവിടെ വന്ന് വിവരിച്ച ശേഷമാണ് ആ വ്യക്തി  ഉമർ തങ്ങളോട് സ്വപ്നം കണ്ട കാര്യം  പറഞ്ഞതും..

              മരണപ്പെട്ടവരുടെ ഖബറിങ്കൽ പോയി ആവലാതി പറയൽ ശിർക്കാണ് എന്ന വഹ്ഹാബീ വാദമാണ് ഉമർ തങ്ങൾക്കുള്ളത് എങ്കിൽ  ഉമർ(റ) അതിനെതിരിൽ ശബ്ദിക്കുമായിരുന്നു..അതുണ്ടായില്ലെന്ന് മാത്രമല്ല.. അദ്ദേഹം പൊട്ടിക്കരഞ്ഞ് കൊണ്ട് ദുആ ചെയ്യുകയുമാണുണ്ടായത്..

       ഇതിൽ നിന്ന്  ഈ വിഷയത്തിൽ വഹ്ഹാബികളുടെ വാദമല്ല  സുന്നികളയുടെ വാദമാണ്  ഉമർ(റ)വിനുള്ളത്
    എന്ന് വ്യക്തമായി മനസിലാക്കാം. ഈ സംഭവം ഇബ്നു തൈമിയ്യ അടക്കം  പല പ്രമുഖ ഇമാമുകളും ഉദ്ധരിച്ചിട്ടുണ്ട്. അത്  താഴെ കൊടുക്കാം..

    ابن أبي شيبة في " المصنف "
    (12 / 31 - 32)
    ഇമാം ഇബ്നു അബീ ശൈബ(റ) അദ്ദേഹത്തിന്റെ മുസ്വന്നിഫിലും,
     ابن أبي خيثمة كما في " الإصابة "

    (3 / 484)  ഇബ്നു അബീ ഹൈസമ അദ്ദേഹത്തിന്റെ ഇസ്വാബയിലും,
    والبيهقي في " الدلائل "
    (7 / 47)
    ഇമാം ബൈഹഖി (റ) അദ്ദേഹത്തിന്റെ ദലാഇലിലും,

    الخليلي في " الإرشاد "
    (1 / 313 - 314)
    ഇമാം ഖലീലി അദ്ദേഹത്തിന്റെ ഇർശാദിലും,

    وابن عبد البر في " الإستيعاب "
    (2 / 464) 
    ഇമാം ഇബ്നു അബ്ദിൽ ബറ് (റ) അദ്ദേഹത്തിന്റെ ഇസ്തെയ്ആബിലും,

    ابن تيمية في اقتضاء الصراط المستقيم
    ( 373) ഇബ്നു തൈമിയ്യ അദ്ദേഹത്തിന്റെ ഇഖ്തിളാഉ സിറാതിൽ മുസ്തഖീമിലും, 

    وابن حجر  في " الفتح الباري "
    (2 / 495)
    ഇമാം ഇബ്നു ഹജർ  അസ്ഖലാനി (റ) അദ്ദേഹത്തിന്റെ ഫതഹുൽ ബാരിയിലും,

     ابن كثير في " البداية والنهاية "
    (7 / 101)
    وفي جامع
    (1 / 223)

    കൂടാതെ മറ്റൊരു കാര്യം..

          ഈ സംഭവത്തെ കുറിച്ച് ഒരു വഹ്ഹാബി പറഞ്ഞത് അത് ഉമർ(റ)വിനെ മോശമാക്കാനുള്ള ശിയാക്കളുടെ സൃഷ്ടിയാണ് എന്നാണ്..എന്നാൽ യഥാർത്ഥ അഹ്ലുസ്സുന്നയിലെ സലഫിന്‍റെ ഈ വിഷയത്തിലെ നിലപാട് എന്താണെന്ന് നമുക്ക് പരിശോധിക്കാം.

        ഇമാം ഇബ്നു അബീ ശൈബ(റ) അദ്ദേഹത്തിന്റെ മുസ്വന്നിഫിൽ ഈ സംഭവം ഉദ്ധരിക്കുന്നത് ഉമർ(റ)വിന് അല്ലാഹു നൽകിയ മഹത്ത്വം എന്ന നിലക്കാണ്. ബൈഹഖീ ഇമാം കാണുന്നത് നുബുവ്വത്തിന്‍റെ അടയാളമായിട്ടാണ്. അങ്ങനെ പല ഇമാമുമാരും അതിനെ പുണ്യമായും അനുകരണീയമായും പഠിപ്പിക്കുന്നു. അവരൊരിക്കലും ഈ സംഭവത്തെ ശിർക്കോ ബിദ്അത്തോ ആയി കണ്ടിട്ടില്ല. മാത്രമല്ല ഇത് ശിർക്കാണെന്ന് വാദിക്കുന്നതിൽ നിന്നും നമ്മുടെ അവലംബങ്ങളായ ഇമാമുമാർ ശിർക്കും തൌഹീദും അറിയാത്തവരാണെന്നും ശിർക്ക് പ്രോത്സാഹിപ്പിച്ചവരാണെന്നും വരുന്നു. ഇതിൽ നിന്നും മുത്ത് നബിതങ്ങളുടെ ഖബറിങ്കൽ പോവുന്നതും ഇസ്തിഗാസ നടത്തുന്നതും ശിർക്കാണെന്ന് വാദിക്കുന്നതിന്‍റെ അപകടം മനസ്സിലാക്കുമല്ലോ


    الدّعاء هو العبادة യാഥാർത്ഥ്യം എന്ത്

    മുജാഹിദ്/മൗദൂദി പ്രസ്ഥാനം പിഴച്ചതാണ് കാരണം

         

    സുന്നികളെ മുശ്രിക്കാക്കാൻ വേണ്ടി വഹ്ഹാബികൾ കൊണ്ടുവരുന്ന ഒരു തെളിവാണ് "  الدّعاء هو العبادة "  എന്നത്.. അതുകൊണ്ട് അവർ തെളിയിക്കാൻ ശ്രമിക്കുന്നത്, സുന്നികൾ മഹാന്മാരെ വിളിക്കുന്ന (ഇസ്തിഗാസ) വിളിയെ ദുആയാക്കി ചിത്രീകരിച്ച് ദുആഇനെ ആരാധനയാക്കി മാറ്റുന്നു.

      സത്യത്തിൽ ഇതിനെ കുറിച്ച് ബഹുമാനപ്പെട്ട ഇമാം റാസി(റ) പറഞ്ഞിതിങ്ങനെയാണ് :

    فقوله" الدّعاء هو العبادة"  معناه أنّه معظم العبادة وأفضل العبادة، كقوله عليه السّلام " الحجّ عرفة " أي الوقوف بعرفة هو الرّكن الأعضم
    (التفسير الكبير:٣/١١٣)

    ("ദുആഅ്. അതാണ്‌ ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും, ഇബാദത്തിൽ സ്രേഷ്ടമായതും ദുആയാണെന്നാണ്. ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം .[തഫ്സീറു  റാസി: 3/113] )

    ഇത് മനസ്സിലാക്കാതെ സ്വന്തമായി വ്യാഖ്യാനിച്ചുകൊണ്ട് മുസ്ലിംകളെ മുശ്രിക്കാക്കാൻ നടക്കുകയാണ് ചിലയാളുകൾ..

    എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത്,  

    الحجّ عرفة

    എന്നത് പോലെയുള്ള ഒരു പ്രയോഗമാണത്  എന്നാണ് റാസി ഇമാം പറഞ്ഞത്..

     الحجّ عرفة

            എന്നാൽ അറഫയാണ് ഹജ്ജ് എന്ന് അർഥം വെക്കാൻ പറ്റില്ലല്ലോ ..
    അറഫയാണ് ഹജ്ജിന്‍റെ മുഖ്യ ഘടകം എന്നല്ലേ അർത്ഥമാക്കുക അതുപോലെ.

    الدّعاء هو العبادة  എന്നാൽ  അതിനർത്ഥം

     أنّه  معظم العبادة وأفضل العبادة 
    (ആരാധനയുടെ പ്രധാനഭാഗവും,  ഇബാദത്തിൽ സ്രേഷ്ടമായതും,
    "ദുആ" ആണെന്നാണ്. )

         പരിഭാഷയെമാത്രം അവലംബമാക്കി ഇമാമീങ്ങളെ തള്ളിക്കൊണ്ടുള്ള ദീൻ പഠനം ഒഴിവാക്കി, ഓരോ വിഷയത്തിലും ഇമാമീങ്ങൾ എന്താണ് വിശദീകരണം നൽകിയത് എന്ന് നോക്കി അതിലൂടെ പഠനം നടത്താൻ നാം ശ്രദ്ധിക്കുമല്ലോ..അല്ലാഹു തൌഫീഖ് നൽകട്ടെ..


    തൗഹീദിലെ വൈരുദ്ധ്യം

    മുജാഹിദ്/മൗദൂദി പ്രസ്ഥാനം പിഴച്ചതാണ് കാരണം

     തൗഹീദ് അചഞ്ചലമാണ്..അത് മാറ്റത്തിരുത്തലുകൾക്ക് വിധേയമാകുകയില്ല..അങ്ങനെ മാറി മറിയുന്ന തൗഹീദാണെങ്കിൽ നമുക്കുറപ്പിക്കാം അത് വ്യാജനിർമ്മിത പിഴച്ച തൗഹീദാണെന്ന്..

    നമുക്ക് മുജാഹിദിന്റെ തൗഹീദ് ഒന്ന് പരിശോധിക്കാം..

                നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്ന് ഒരു സുല്ലമി എഴുതുന്നത് കാണൂ..

      "നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി. അവർ അവിടെ ഉണ്ടായിരുന്നില്ല. വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു: ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി. (ബുഖാരി 2331)." 
    (ശബാബ്.2010 നവംബർ 12.പേജ് 31).

          കണ്ടില്ലേ... 2010 നവംബർ മാസമിറങ്ങിയ ശബാബിൽ പറയുന്നത് ശിർക്കല്ല എന്നാണെങ്കിൽ, ആറുമാസം കഴിയലോടു കൂടി തൗഹീദ് ശിർക്കാണെന്നു സ്ഥിരപ്പെടുത്താൻ  വേണ്ടി അതേ  പ്രസിദ്ധീകരണം തന്നെ അവർ ഉപയോഗപെടുത്തിയത് കാണൂ

    തബറുക്  (ബർകത്തെടുക്കൽ).

          നബി (സ)യുടെ വിയർപ്പ്,മുടി തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ ശിർക്കാണെന്ന് (ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കാര്യമാണെന്ന്) സുല്ലമി  പഠിപ്പിക്കുന്നു.

    "അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബറകത്തെടുക്കൽ ഈ വകുപ്പിൽ(ശിർക്ക്,കുഫ്ർ)
    പെടുന്നു..."
    (ശബാബ് വാരിക,2011ഏപ്രിൽ 1.പേജ്:22.)

    ശബാബിൽ തന്നെ മറ്റൊരു സുല്ലമി ഇങ്ങനെ കൂടി എഴുതി:
              "നബി (സ) യുടെ തിരു ശേഷിപ്പുകളായ വിയർപ്പ്,മുടി,വസ്ത്രം തുടങ്ങിയ വസ്തുക്കൾക്ക് മറ്റുള്ളവർക്ക് ബർകത് നല്കുകയെന്നത് സാധാരണ നിലയിൽ സാധ്യമല്ല.മറിച്ചു, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത് ഒരു വസ്തുതയാണ്."
    (ശബാബ് 2011 ഒക്ടോ:21പേജ്28.)

    കണ്ടില്ലേ..6 മാസക്കാലം കൊണ്ട് തൗഹീദിൽ സംഭവിച്ച മാറ്റം..?
    മുജാഹിദ് പഠിപ്പിക്കുന്ന തൗഹീദ് വ്യാജ നിർമ്മിത പിഴച്ച തൗഹീദാണെന്നതിന്  ഇതിലധികം എന്ത് ഉദാഹരണമാണ് വേണ്ടത്?


    മൗലവിമാരുടെ കള്ളത്തരങ്ങൾ ഭാഗം 2

    ഇംറാൻ ഹനീഫ പൊഴുതന

    മൗലവിമാരുടെ കള്ളത്തരങ്ങൾ ഭാഗം 1

    ഇംറാൻ ഹനീഫ പൊഴുതന

    ഇസ്തിഗാസ.. ശിർക്ക് വാദത്തിന്റെ അപകടം

    അൻസാർ മാസ്റ്റർ പയ്യോളി

    വഹാബിസം ബുദ്ധിപരമല്ല.

    അൻസാർ മാസ്റ്റർ പയ്യോളി

    വഹാബിസം ഒരു വൈജ്ഞാനിക ഭീകരത



        അൻസാർ മാസ്റ്റർ പയ്യോളി