ആരാധന എന്നത് മനുഷ്യനില് കുടികൊള്ളുന്ന വിവിധ വികാരങ്ങളിലൊന്നാണ്. ആദരവ്, ബഹുമാനം, സ്നേഹം, കാരുണ്യം, പ്രേമം തുടങ്ങി വേറെയും പല വികാരങ്ങളുമുണ്ട്. മനുഷ്യന് മറ്റുള്ളവരോട് തന്റെ ഈ വികാരങ്ങള് പ്രകടിപ്പിക്കുന്നത് സ്ഥാനം, പദവി, ബന്ധം എന്നിവയുടെ സ്വഭാവമനുസരിച്ചാണ്.
കുട്ടികളോട് കാരുണ്യം, മാതാപിതാക്കളോട് സ്നേഹം, ഭാര്യയോട് പ്രേമം, അധ്യാപകനോട് ബഹുമാനം, നേതാവിനോട് ആദരവ്, ദൈവത്തോട് ആരാധന എന്നിങ്ങനെയുള്ള വികാര പ്രകടനങ്ങള് മനുഷ്യത്വത്തിന്റെ
താല്പര്യങ്ങളില്പ്പെട്ടതാണ്. എന്നാല് ഭാര്യയോടുണ്ടാവുന്ന പ്രേമം അമ്മയോടോ, അധ്യാപികയോടോ മറ്റോ ഉണ്ടാവുന്നത് മഹാപാപമാകുന്നു. ഇതുപോലെ സ്രഷ്ടവാവിനോടു
മാത്രം ഉണ്ടാവേണ്ട ആരാധന സൃഷ്ടികളോടുണ്ടാവുമ്പോള് അത് വന്പാപമാകുന്നു.
ദൈവാരാധനയുമായി ബന്ധപ്പെട്ട് പ്രമാണങ്ങള് ഇപ്രകാരം പറയുന്നു:
‘ഹരണ്യഗര്ഭന് മുമ്പേ
ഉണ്ടായിരുന്നു. അവനാണ് സര്വ്വഭുവനങ്ങളുടെയും അധീശാധിപതി. ആകാശഭൂമികളെ അവന് ധാരണം
ചെയ്തു. സുഖസ്വരൂപനായ അവനെ നാം നമിക്കുക.’ (ഋഗ്വേദം 8:
10: 121: 1)
‘നിന്റെ ദൈവമായ കര്ത്താവിനെ
നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ’ (മത്തായി 4:
10) എന്ന്
യേശു സാത്താനോട് കല്പിക്കുന്നതായി ബൈബിളിലുണ്ട്.
‘രാപ്പകലുകളും
സൂര്യചന്ദ്രന്മാരും അവന്റെ അടയാളങ്ങളില്പ്പെട്ടതാണ്. അതിനാല് നിങ്ങള് സൂര്യനെയോ
ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ സൃഷ്ടിച്ച ദൈവത്തെ മാത്രം പ്രണമിക്കുക. നിങ്ങള്
അവനു മാത്രം വഴിപ്പെടുന്നവരെങ്കില്’
(41: 37) എന്ന്
ഖുര്ആനിലും കാണാം.
മനുഷ്യനിലെ അങ്ങേയറ്റത്തെ വിധേയത്വ വികാരമാണ് ആരാധന. അതിനാല് മനുഷ്യന്റെ മുമ്പില് ഏറ്റവും വലുത് എന്താണോ അവിടെയാണത് പ്രകടിപ്പിക്കേണ്ടത്. ഏറ്റവും വലുത് ദൈവമാണ് (അല്ലാഹു അക്ബര്) എന്ന് ഖുര്ആന് നിരന്തരം മനുഷ്യനെ ഉണര്ത്തുന്നുണ്ട്.
‘പിതാവ് (ദൈവം) എന്നെക്കാള് വലിയവനല്ലോ’ (യോഹന്നാന് 14: 28) എന്ന് യേശു പറയുന്നതായി ബൈബിളിലുണ്ട്.
‘ഈശ്വരന്മാരുടെ മഹേശ്വരനും ദേവന്മാരുടെ പരമദേവനും, സ്രഷ്ടാക്കളില് പരമസ്രഷ്ടാവും രക്ഷകരുടെ രക്ഷാകര്ത്താവും ഭുവനേശ്വരനും സ്തുത്യനുമായ ആ ദൈവത്തെ നാം അറിയണം. അവന് കാര്യകാരണങ്ങള് അറിയപ്പെടുന്നില്ല. അവന് തുല്യമായി ആരുമില്ല. അവനുപരിയായി മറ്റൊന്നും കാണപ്പെടുന്നില്ല. ...’ (ശ്വേതാശ്വതരോപനിഷത്, 6: 7,8)
മനുഷ്യനിലെ അങ്ങേയറ്റത്തെ വിധേയത്വ വികാരമാണ് ആരാധന. അതിനാല് മനുഷ്യന്റെ മുമ്പില് ഏറ്റവും വലുത് എന്താണോ അവിടെയാണത് പ്രകടിപ്പിക്കേണ്ടത്. ഏറ്റവും വലുത് ദൈവമാണ് (അല്ലാഹു അക്ബര്) എന്ന് ഖുര്ആന് നിരന്തരം മനുഷ്യനെ ഉണര്ത്തുന്നുണ്ട്.
‘പിതാവ് (ദൈവം) എന്നെക്കാള് വലിയവനല്ലോ’ (യോഹന്നാന് 14: 28) എന്ന് യേശു പറയുന്നതായി ബൈബിളിലുണ്ട്.
‘ഈശ്വരന്മാരുടെ മഹേശ്വരനും ദേവന്മാരുടെ പരമദേവനും, സ്രഷ്ടാക്കളില് പരമസ്രഷ്ടാവും രക്ഷകരുടെ രക്ഷാകര്ത്താവും ഭുവനേശ്വരനും സ്തുത്യനുമായ ആ ദൈവത്തെ നാം അറിയണം. അവന് കാര്യകാരണങ്ങള് അറിയപ്പെടുന്നില്ല. അവന് തുല്യമായി ആരുമില്ല. അവനുപരിയായി മറ്റൊന്നും കാണപ്പെടുന്നില്ല. ...’ (ശ്വേതാശ്വതരോപനിഷത്, 6: 7,8)
സ്രഷ്ടാവായ ദൈവത്തിനുപരിയായി
മറ്റൊന്നുമില്ലെന്ന് ഈ ഉപനിഷത് വ്യാക്യങ്ങളും വ്യക്തമാക്കുന്നു. അതിനാല്
സ്രഷ്ടാവിനു കൊടുക്കേണ്ട സ്ഥാനം സൃഷ്ടികള്ക്ക് കൊടുക്കാന് പാടില്ല!. അച്ഛന്റെ സ്ഥാനം അയല്വാസിക്ക്
നല്കുന്നതും ഗുരുവിന്റെ സ്ഥാനം ഗുണ്ടക്ക് നല്കുന്നതും തെറ്റാണ്. രാജാവിന് നല്കേണ്ട
സ്ഥാനം മന്ത്രിക്ക് നല്കിയാല് മന്ത്രി നന്നായി പരിഗണിക്കപ്പെടുന്നു എന്നതിനേക്കാള്
രാജാവ് അവഗണിക്കപ്പെടുന്നു എന്ന തെറ്റാണ് സംഭവിക്കുക. ഇതുപോലെ സ്രഷ്ടാവിനു
കല്പിക്കേണ്ട സ്ഥാനം സൃഷ്ടികള്ക്ക് കല്പിച്ചാല് അത് സ്രഷ്ടാവിനെ സൃഷ്ടികളിലേക്ക്
താഴ്ത്തലാണ്. സ്രഷ്ടാവിനെ സൃഷ്ടികളിലേക്ക് താഴ്ത്തുന്നതും സൃഷ്ടികളെ സ്രഷ്ടാവിനോളം
ഉയര്ത്തുന്നതും തെറ്റാണ്.
ദൈവത്താല് ആദരിക്കപ്പെട്ട മനുഷ്യന് (17: 70) സൃഷ്ടിപൂജ നടത്തുമ്പോള് സ്വന്തം ഔന്നത്യത്തെ തകര്ക്കുകയാണ്
ചെയ്യുന്നത്.ആകാശത്തേക്ക് തല ഉയര്ത്തി നടക്കുന്ന ജീവിയാണ്
മനുഷ്യന്. മനുഷ്യന്റെ ഔന്നത്യം അവന്റെ സൃഷ്ടിഘടനയില് തന്നെ പ്രകടമാണെന്നര്ഥം.
മനുഷ്യനേക്കാള് ഔന്നത്യം ദൈവത്തിനു മാത്രമാണെന്നിരിക്കെ ദൈവത്തിന്റെ മുമ്പിലല്ലാതെ
ഒരു സൃഷ്ടികളുടെ മുമ്പിലും തല കുനിക്കുകയില്ല എന്ന നിലപാടെടുക്കുമ്പോഴാണ് ഒരാൾ
യഥാര്ഥ മനുഷ്യനാകുന്നത്.
പ്രകൃതിയില് ഒരു സൃഷ്ടിയും മറ്റു സൃഷ്ടികളെ
ആരാധിക്കുന്നില്ല. മനുഷ്യന് പക്ഷേ മനുഷ്യനേക്കാള് താഴെയുള്ള സൃഷ്ടികളെ വരെ
തന്നെക്കാള് ഉയര്ത്തി സങ്കല്പിച്ച് പൂജിക്കുകയും സ്വയം തരംതാഴുകയും ചെയ്യുന്നു. മനുഷ്യന്റെ കണ്ഠനാഡിയേക്കാള് അടുത്താണ് ദൈവം എന്ന് ഖുര്ആന്
പറയുന്നുണ്ട്. (50: 16) ഏകദൈവാരാധനയില് നിന്നുള്ള
വ്യതിയാനം പൗരോഹിത്യ ചൂഷണത്തിലേക്ക് മനുഷ്യനെ നയിക്കുന്നു. മാത്രമല്ല, ദൈവത്തിന്റെ അടുത്ത ആളുകളാണ് പുരോഹിതന്മാര് എന്നു വരുമ്പോള് അത് ജാതീയതക്കും
കാരണമാകുന്നു. അതുകൊണ്ടു തന്നെ പ്രവാചകന് പഠിപ്പിച്ചു: ‘ഇസ്‌ലാമില് പൗരോഹിത്യമില്ല’.