ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • എന്തിനാണ് ദൈവത്തെ ആരാധിക്കുന്നത്?

    ✍🏻ഇസ്ലാമും യുക്തിവാദവും.




    മനുഷ്യന് ദൈവത്തെ ആരാധിക്കുന്നത് മനുഷ്യന് വേണ്ടിയോ, ദൈവത്തിന് വേണ്ടിയോ? അധ്യാപകന് ക്ലാസ്‌റൂമിലേക്ക് വരുമ്പോള് കുട്ടികള് എഴുന്നേറ്റ് നില്ക്കുന്നത് കുട്ടികള്ക്ക് വേണ്ടിയോ അധ്യാപകന് വേണ്ടിയോ എന്ന ചോദ്യം പോലെയാണിത്. അന്തിമ വിശകലനത്തില്, കുട്ടികളില് ഗുരുവിനെ ആദരിക്കുക എന്ന മൂല്യം പഠിപ്പിക്കാനുള്ള സമ്പ്രദായം എന്ന നിലക്ക് അത് കുട്ടികള്ക്ക് വേണ്ടിയാണ്. ഇതുപോലെ ദൈവാരാധനയും മനുഷ്യനു വേണ്ടിയാണ്; ദൈവത്തിന് വേണ്ടിയല്ല.

    ശരീരവും ബുദ്ധിയും ആത്മാവും ചേര്ന്നതാണ് മനുഷ്യന്. ശരീര പുഷ്ടിക്ക് ആഹാരവും വ്യായാമവും പോലെ ബുദ്ധി വികാസത്തിന് പഠനവും ചിന്തയും പോലെ ആത്മീയ വളര്ച്ചക്ക് ദൈവാരാധനയും അനുഷ്ഠാനങ്ങളും ആവശ്യമാണ്.

    ആരാധനാ വികാരം മനുഷ്യനിലെ അങ്ങേയറ്റത്തെ വിധേയത്വ വികാരമാണ്. അതിനു താഴെ ആദരവ്, ബഹുമാനം പോലെയുള്ള വിധേയത്വ വികാരങ്ങളുണ്ട്. അത് തന്നേക്കാള് ഉയര്ന്നവരോട് കാണിക്കല് മനുഷ്യന്റെ ബാധ്യതയാണ്. അതിനാല് നേതാവിനെ ആദരിക്കുകയും ഗുരുവിനെ ബഹുമാനിക്കുകയും മാനവിക മൂല്യങ്ങളാണ്. എങ്കില് അങ്ങേയറ്റത്തെ വിധേയത്വ വികാരം തന്നെ സൃഷ്ടിച്ച ദൈവത്തോട് കാണിക്കല് മനുഷ്യന്റെ ബാധ്യതയാവാതിരിക്കുന്നതെങ്ങനെ?
    എന്നെ സൃഷ്ടിച്ചവനെ ആരാധിക്കാതിരിക്കാന് എനിക്കെന്ത് ന്യായമാണുള്ളത്? (ഖുര്ആന് 36: 22)

    സ്തുതി, കീര്ത്തനം, വിധേയത്വം, നന്ദി പ്രകടനം തുടങ്ങിയ പല ഘടകങ്ങളും ആരാധനക്ക് നിമിത്തമാകും.

    മഹാനായ ചിത്രകാരന്റെ മനോഹരമായ ഒരു കലാരൂപം കാണുമ്പോള് അദ്ദേഹത്തെ പുകഴ്ത്തല് അര്ഹതക്കുള്ള അംഗീകാരം നല്കലാണ്. അത് മാനവിക ബാധ്യതയുമാണ്. എങ്കില്, ഇത്തരം ലക്ഷക്കണക്കിന് കലാകാരന്മാരെയും പ്രപഞ്ചത്തെ തന്നെയും സൃഷ്ടിച്ച ദൈവത്തെ പുകഴ്ത്താതിരിക്കാന്, സ്തുതിക്കാതിരിക്കാന് എന്തുണ്ട് ന്യായം? സ്രഷ്ടാവിന്റെ അര്ഹത പരിഗണിക്കപ്പെടുകയും സൃഷ്ടികളുടെ ബാധ്യത നിര്വഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ബന്ധം അര്ഥവത്താവുന്നത്. ഖുര്ആന് പറയുന്നു: അത്യുന്നതനായ നിന്റെ നാഥന്റെ നാമം പ്രകീര്ത്തിക്കുക. എല്ലാം സൃഷ്ടിച്ച് ക്രമപ്പെടുത്തിയവനാണവന്. (87: 1,2)

    ഹൃദയത്തിന്റെ വാല്വ് ശരിപ്പെടുത്തിയ ഡോക്ടറെ കാണുമ്പോള് ആദരപൂര്വം നന്ദി കാണിക്കുന്ന മനുഷ്യന് ഹൃദയം തന്നെ സൃഷ്ടിച്ച, അല്ല അവനെ തന്നെ സൃഷ്ടിച്ച ദൈവത്തോട് നന്ദി കാണിക്കാതിരിക്കാനെന്തുണ്ട് ന്യായം? വിശുദ്ധ ഖുര്ആന് പറയുന്നു: തീര്ച്ചയായും മനുഷ്യന് തന്റെ രക്ഷിതാവിനോട് നന്ദി കെട്ടവന് തന്നെ. (100: 6)

    നിര്ണായകമായ ചില പ്രതിസന്ധി ഘട്ടങ്ങളില് സഹായിച്ച വ്യക്തിയോടുള്ള വിധേയത്വ മനോഭാവം മനുഷ്യപ്രകൃതിയുടെ തേട്ടമാണ്. എന്നിരിക്കെ സൃഷ്ടിക്കയും മറ്റനേകം അനുഗ്രഹങ്ങളും നല്കിയ ദൈവത്തോട് വിധേയപ്പെടാതിരിക്കാനെന്തുണ്ട് ന്യായം?

    ജീവിതത്തിന്റെ നിഖില മേഖലകളിലും താങ്ങും തണലുമായി വര്ത്തിക്കുന്നവരെ സ്മരിക്കുക എന്നത് ഒരു മാനവിക ഗുണമാണ്. എന്നിരിക്കെ സൃഷ്ടിക്കുകയും പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ദൈവത്തെ നിരന്തരം സ്മരിക്കാതിരിക്കാന് മനുഷ്യന്റെ പക്കല് എന്തുണ്ട് ന്യായം? വിശുദ്ധ ഖുര്ആന് പറയുന്നു: നില്ക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ദൈവത്തെ സ്മരിക്കുക. (4: 103)

    നിരന്തരമായ ദൈവസ്മരണ മനുഷ്യാത്മാവിനെ സംസ്‌കരിക്കും. ആത്മാവിന്റെ പ്രകൃതത്തെ കുറിച്ച് ഖുര്ആന് പറഞ്ഞത്: അതിന് ധര്മത്തെയും അധര്മത്തെയും സംബന്ധിച്ച ബോധം നല്കിയിരിക്കുന്നു (91: 8) എന്നാണ്. ദൈവികബോധവും പൈശാചികബോധവും അതില് കുടികൊള്ളുന്നു. നിരന്തരമായ ദൈവസ്മരണയിലൂടെ ദൈവികബോധത്തെ ശക്തിപ്പെടുത്തുമ്പോള് പൈശാചികബോധം ദുര്ബലപ്പെടും. അത് മനുഷ്യനെ ദുര്വൃത്തികളില് നിന്ന് തടയുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യും.

    ആത്മശുദ്ധിയാണ് കര്മശുദ്ധിക്ക് നിദാനം. കര്മശുദ്ധിയാണ് മനുഷ്യ വിജയത്തിന്റെ അടിസ്ഥാനം. അതിനാല് ഖുര്ആന് പറയുന്നു: ദൈവത്തെ കൂടുതല് കൂടുതലായി സ്മരിക്കുക; അതുവഴി നിങ്ങള് വിജയികളായേക്കാം. (8: 45)

    അല്ലാത്തപക്ഷം സ്വന്തം താല്പര്യങ്ങള് നേടാനായി പരിധിവിട്ട് പ്രവര്ത്തിക്കുന്ന മനുഷ്യന് നാശത്തിലകപ്പെടുകയാണ് ചെയ്യുക. അതുകൊണ്ടു തന്നെ വിശുദ്ധ ഖുര്ആനിലൂടെ സ്രഷ്ടാവായ ദൈവം താക്കീതു നല്കുന്നു: നമ്മെ സ്മരിക്കുന്നതില് അശ്രദ്ധ കാണിക്കുകയും സ്വച്ഛകളെ പിന്തുടരുകയും പരിധിവിട്ട് പ്രവര്ത്തിക്കുകയും ചെയ്യുന്നവന് നീ കീഴ്‌പ്പെട്ട് പോകരുത്. (18: 28)

    അന്തിമ വിശകലനത്തില്, ദൈവാരാധന മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണെന്ന് വരുന്നു. അതിനാല് ദൈവാരാധന ഒരു പാഴ്‌വേലയല്ല; മാനവിക മൂല്യങ്ങളുടെ അടിസ്ഥാനമാണ്.



    മനുഷ്യനെ ദൈവം സൃഷ്ടിച്ചതെന്തിന്‍റെ ലക്ഷ്യം?


    ✍🏻ഇസ്ലാമും യുക്തിവാദവും.





    എന്താണ് നിങ്ങളുടെ ജീവിത ലക്ഷ്യം; നാം ഇടക്കിടെ അഭിമുഖീകരിക്കാറുള്ള ഒരു ചോദ്യമാണിത്. പലരും പല വിധത്തിലാണ് ഇതിന് ഉത്തരം നല്കുക. സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യം എന്ന് വിശ്വസിക്കുന്നവരെ കാണാം. എന്നാല് സമ്പന്നനായ ശേഷം തങ്ങളുടെ ജീവിത ലക്ഷ്യം എന്താണെന്ന് ഇത്തരം ആളുകള് ആലോചിക്കുന്നില്ല. ശതകോടി തുക അവര് സമ്പാദിച്ചുവെന്ന് വരാം. എന്നിട്ട് എന്ത് കാര്യം? ഈ വന് സമ്പാദ്യം സ്വായത്തമാക്കിയതിനു ശേഷം എന്ത് ചെയ്യും? സമ്പന്നനാവുകയാണ് ജീവിത ലക്ഷ്യമായി കാണുന്നതെങ്കില് അത് നേടിക്കഴിഞ്ഞ ശേഷം അയാള്ക്ക് മറ്റൊരു ലക്ഷ്യവും ഉണ്ടാവുകയില്ല. ഇവിടെയാണ് നിരീശ്വരവാദികളുടെയും അബദ്ധ വിശ്വാസം വെച്ചുപുലര്ത്തുന്നവരുടെയും പ്രശ്‌നങ്ങള് ഉടലെടുക്കുന്നത്. അവരുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളില് പണം സമ്പാദിക്കല് ജീവിത ലക്ഷ്യമായി സ്വീകരിക്കുന്നു. തങ്ങള് സ്വപ്‌നം കണ്ട പണം സ്വരൂപിച്ചാല് അവരുടെ ജീവിതത്തിന്റെ തിളക്കം നഷ്ടപ്പെടുന്നു. പിന്നെ അവര് മാനസിക സംഘര്ഷത്തിന് അടിപ്പെടുകയും അലക്ഷ്യമായി ജീവിതം തള്ളിനീക്കുകയുമായിരിക്കും.

    ഇസ്ലാം പഠിപ്പിക്കുന്ന ജീവിത ലക്ഷ്യം:
    അല്ലാഹുവിന്റെ പ്രീതിയും അതുവഴി അവന്റെ ശാശ്വതമായ സ്വർഗ്ഗവും കരസ്ഥമാക്കലാണ് ഇസ്‌ലാമില് ജീവിത ലക്ഷ്യം. ഇസ്‌ലാമിലെ ഈ ജീവിത ലക്ഷ്യം സ്ഥായിയാണ്. ഒരു മുസ്‌ലിം, അയാള് ഒരു ശിശുവോ കൗമാരക്കാരനോ യുവാവോ മുതിര്ന്നവനോ ആരുമാവട്ടെ, തന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ ഒരു ഉദ്ദേശ്യത്തില് അടിയുറച്ചു നില്ക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസം ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തിന് വേണ്ട ഊര്ജം നല്കുന്നു. അല്ലാഹുവിനെ ആരാധിക്കല്, അവന് വഴിപ്പെടല് ജീവിതത്തെ ലക്ഷ്യബോധമുള്ളതും അര്ഥപൂര്ണവുമാക്കുന്നു.

    ഇസ്‌ലാമില് മനുഷ്യന്റെ ജീവിത വീക്ഷണം വളരെ വ്യക്തവും ലളിതവും യുക്തിഭദ്രവുമാണ്. അതിനെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം: ആദ്യ ജീവിതം, അതിനു ശേഷം മരണം, പിന്നെ വിധി പ്രഖ്യാപനദിനം. ശേഷം രണ്ടാമത്തെ ജീവിതം. ഈ സുവ്യക്തമായ ജീവിത വീക്ഷണത്തോടൊപ്പം ഒരു മുസ്‌ലിമിന് വ്യക്തമായ ജീവിതലക്ഷ്യവുമുണ്ട് എന്ന കാര്യത്തില് തര്ക്കമില്ല. തന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് ഒരു മുസ്‌ലിം മനസ്സിലാക്കുന്നു. ഈ ആദ്യ ഘട്ട ജീവിതത്തില് താന് കുറച്ച് വര്ഷങ്ങള് ഇവിടെ ചെലവഴിക്കുമെന്ന് ഒരു മുസ്‌ലിമിന് അറിയാം. ആ ഘട്ടത്തില് അവന് ദൈവത്തെ അനുസരിക്കേണ്ടതുണ്ട്. കാരണം രഹസ്യമായും പരസ്യമായും അവന് ചെയ്ത എല്ലാ പ്രവര്ത്തനങ്ങളെ കുറിച്ചും അല്ലാഹു ചോദ്യം ചെയ്യുന്നതാണ്. സര്വ കാര്യങ്ങളും അറിയുന്നത് അവന് മാത്രം. തന്റെ ആദ്യ ജീവിതത്തിലെ പ്രവര്ത്തനങ്ങളാണ് തന്റെ രണ്ടാമത്തെ ജീവിതത്തിന്റെ രീതിയെ നിര്ണയിക്കുന്നതെന്ന് ഒരു മുസ്‌ലിമിന് അറിയാം. അതുപോലെ ഈ ജീവിതം വളരെ ഹ്രസ്വമാണെന്നും എന്നാല് തന്റെ രണ്ടാമൂഴം അനശ്വരമാണെന്നും അവന് ഗ്രഹിക്കുന്നു.

    രണ്ടാം ഘട്ടത്തിന്റെ അവസാനത്തില് വിധിദിനം വരുന്നു. ഈ ദിവസം അല്ലാഹു ആളുകളെ ആദ്യ ജീവിതത്തിലെ പ്രവര്ത്തനത്തിന്റെ ഫലമായി പ്രതിഫലം നല്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നു. രണ്ടാം ജീവിത ഘട്ടത്തെയും വിധിദിനത്തെയും കുറിച്ച വിശ്വാസം ഒരു മുസ്‌ലിമിന്റെ ജീവിതത്തെ സാധ്യമാകുന്നത്ര ലക്ഷ്യപൂര്ണവും അര്ഥസമ്പുഷ്ടവുമാക്കുന്നു.

    സ്ഥായിയായ ജീവിതലക്ഷ്യം
    പണം സമ്പാദിക്കുക, ലൈംഗികാസക്തി പൂര്ത്തീകരിക്കുക, തിന്നുക, കുടിക്കുക, വിനോദങ്ങളിലേര്പ്പെടുക തുടങ്ങിയവയാണ് അവിശ്വാസികള് അവരുടെ ജീവിതലക്ഷ്യമായി സ്വീകരിക്കാറുള്ളത്. പക്ഷേ ഇതെല്ലാം ക്ഷണികവും നൈമിഷികവുമായ ലക്ഷ്യങ്ങള് മാത്രം. ഈ ലക്ഷ്യങ്ങളെല്ലാം വരികയും പോവുകയും ചിലപ്പോള് കൂടുകയും കുറയുകയുമെല്ലാം ചെയ്യും. പണത്തിന്റെ കാര്യം തന്നെ നോക്കുക. അത് ശാശ്വതമല്ല. ആരോഗ്യവും തഥൈവ. ലൈംഗിക തൃഷ്ണയാകട്ടെ ശാശ്വതമായി നിലനില്ക്കില്ലല്ലോ? പണം, ഭക്ഷണം, ലൈംഗികത തുടങ്ങിയ മനുഷ്യസഹജമായ തൃഷ്ണകള്ക്കൊന്നും അതിനു ശേഷം എന്ത് എന്ന ഒരു വ്യക്തിയുടെ ചോദ്യത്തിന് ഉത്തരം നല്കാന് കഴിയില്ല.

    മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അത്തരം ചോദ്യങ്ങള് പ്രസക്തമല്ല. കാരണം പരലോക ജീവിതത്തില് തന്റെ സ്വര്ഗലബ്ധിക്കായി അല്ലാഹുവിനെ അനുസരിക്കലാണ് തന്റെ ശാശ്വത ജീവിത ലക്ഷ്യമെന്ന് ഇസ്‌ലാം അതിന്റെ അനുയായികളെ ആദ്യം മുതല്ക്കേ പഠിപ്പിക്കുന്നുണ്ട്.



    ഇസ്ലാം എന്നാൽ ആചാരാനുഷ്ഠാനങ്ങൾ മാത്രമാണോ?

    ✍🏻ഇസ്ലാമും യുക്തിവാദവും.



    വിശ്വാസത്തിനു മാത്രം പ്രാധാന്യം കല്പിക്കുന്ന ചില മതദര്‍ശനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. കേവലമായ ചില വിശ്വാസങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ പാപങ്ങളും ദൈവം പൊറുത്തു തരുമെന്നും സ്വര്‍ഗം നല്കപ്പെടുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. അതേ സമയം വിശ്വാസത്തെക്കാള്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന മറ്റു ചില ദര്‍ശനങ്ങളെയും നമുക്ക് കാണാം. മോക്ഷപ്രാപ്തിക്കു ചില ആചാരങ്ങളും വഴിപാടുകളും ആണ് അത്തരം മതങ്ങള്‍ നിര്‍ദേശിക്കുന്നത്.
    എന്നാല്‍ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും അപ്പുറത്തേക്ക് മനുഷ്യ ജീവിതത്തെ പലപ്പോഴും ഇത്തരം മതങ്ങള്‍ സ്പര്‍ശിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മനുഷ്യ ജീവിതത്തെ കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് പോലും പലപ്പോഴും നമുക്കവിടെ കാണാന്‍ കഴിയാറുമില്ല.
    എന്നാല്‍ ഇസ്ലാം ഇത്തരത്തിലുള്ള കേവലമൊരു മതമല്ല; ഇസ്ലാം ഒരു ജീവിത ദര്‍ശനമാണ്. മനുഷ്യനെ പരിപൂര്‍ണമായും പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു ജീവിത കാഴ്ചപ്പാടാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.
    മനുഷ്യന് ആരാധിക്കുന്നതും അനുസരിക്കുന്നതും കീഴ്പെടുന്നതും വഴിപ്പെടുന്നതും ഏകനും സര്വ്വ ശക്തനും പ്രപഞ്ചനാഥനുമായ ദൈവത്തെയായിരിക്കണം എന്നത് തന്നെയാണ് ഇസ്ലാമിന്‍റെ അടിസ്ഥാനാദര്‍ശം. അതിനു പുറമെ പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും സ്വര്‍ഗ്ഗനരകങ്ങളിലുമൊക്കെ വിശ്വസിക്കണം എന്നും ഇസ്ലാം കല്പിക്കുന്നു. എന്നാല്‍ കേവലമായ ഒരു വിശ്വാസത്തിനു വേണ്ടിയല്ല ഇസ്ലാമിന്‍റെ ഈ ശാസനകളത്രെയും; ദൈവത്തിന്‍റെ ആജ്ഞകളും നിര്‍ദേശങ്ങളും മുഴുവനായും നമ്മുടെ ജീവിതത്തില്‍ പാലിക്കപ്പെടാന്‍ നമ്മള്‍ നടത്തുന്ന ചില നയപ്രഖ്യാപനങ്ങളത്രെ ഇവ.
    കേവല വിശ്വാസങ്ങളോ ആചാരാനുഷ്ഠാനങ്ങളോ കൊണ്ട് മാത്രം ഒരാള്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കില്ല എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്. ഓരോരുത്തര്‍ക്കും നല്ലതെന്നു തോന്നുന്ന എന്തെങ്കിലും ചില കാര്യങ്ങള്‍ ചെയ്തതുകൊണ്ടും കാര്യമില്ല. മറിച്ചു വിശ്വാസം നമ്മുടെ സ്വഭാവത്തിലും ജീവിതത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ഠിക്കേണ്ടതുണ്ട്. മനസ്സിന് ദൈവ ഭക്തി കൈവരുത്തുക എന്നതാണ് ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ഇസ്ലാം ലക്ഷ്യമാക്കുന്നത്; ഈ ലക്ഷ്യം നേടാത്ത ആചാരാനുഷ്ഠാനങ്ങള്‍ വെറും പാഴ്വേലകള്‍ മാത്രമാണെന്നും ഇസ്ലാം ഉദ്ബോധിപ്പിക്കുന്നു.
    സര്‍വ ശക്തനായ ദൈവത്തെ അംഗീകരിക്കുകയും ജീവിതത്തെ ആ ദൈവത്തിനു സമര്‍പ്പിച്ചു ജീവിതത്തിന്‍റെ നിഖില മേഖലകളും ഇടപാടുകളും അവന്‍ പറഞ്ഞതുപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ മാത്രമേ ജീവിതത്തില്‍ വിജയം വരിക്കുകയുള്ളൂ എന്നത്രെ ഇസ്ലാം പഠിപ്പിക്കുന്നത്.

    ഖുര്‍ആന്‍ പറയുന്നത് കാണുക: 'വിശ്വസിക്കുകയും സല്കര്മ്മങ്ങള് അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്ഗാവകാശികള്. അവരതില് നിത്യവാസികളായിരിക്കും' (ഖുര്‍ആന്‍ 2:82). വിശ്വാസത്തെയും ദൈവ കല്പനകള്‍ക്കനുസരിച്ചുള്ള കര്‍മങ്ങളെയും ഒരു നാണയത്തിന്‍റെ ഇരു വശങ്ങളെന്നോണം ഇങ്ങനെ ഇണക്കി പറഞ്ഞതായി സ്വര്‍ഗാവകാശികളെ കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന മിക്കയിടങ്ങളിലും നമുക്ക് കാണാം (ഖുര്‍ആന്‍ 2:25, 2:82, 4:122, 4:124, 5:9, 11:23, ..)







    മതങ്ങളെല്ലാം ശരിയാണോ?

    ✍🏻ഇസ്ലാമും യുക്തിവാദവും.


    ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്; ഇതില് ആരു പറയുന്നതാണു ശരി? ഏതാണ് ശരി എന്ന് തീരുമാനിക്കാന് മനുഷ്യന്‍റെ ചിന്തയെയും ബുദ്ധിയെയും യുക്തിയെയും തന്നെയാണ് മാനദണ്ഡമാക്കേണ്ടത് എന്നാണു ഇസ്ലാമിന്‍റെ പക്ഷം. വെറുതെ ചിന്തിച്ചത് കൊണ്ട് കാര്യമില്ല, ഏതില്നിന്നാണോ തെരഞ്ഞെടുക്കാന് ഉദ്ദേശിക്കുന്നത് അവയെ സൂക്ഷമായ പഠനത്തിന് വിധേയമാക്കുകയും വേണം.

    ദൈവം എന്നത് മനുഷ്യന്‍റെ ഭാവനക്ക് തന്നെ അപ്പുറത്തായതുകൊണ്ടു ദിവ്യ വെളിപാടുകള്‍ കിട്ടിയ ഒരാള്‍ക്ക് മാത്രമേ ദൈവത്തെ കുറിച്ച് വിവരിക്കാന്‍ കഴിയുകയുള്ളൂ. അതിനു വേണ്ടിയാണ് ദൈവം പ്രവാചകന്മാരെ നിയോഗിച്ചതും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും.

    എന്ത് അടിസ്ഥാനത്തിലാണ് ഓരോ മതങ്ങളും ദൈവത്തിന്‍റെ വിശദാംശങ്ങള് നല്കുന്നത് എന്നാണു നാം ആദ്യം പരിശോധിക്കേണ്ടത്. ഇന്ന് ലോകത്ത് നില നില്‍ക്കുന്ന വേദഗ്രന്ഥങ്ങളില്‍ ഏതൊക്കെയാണ് സ്വയം ദൈവികമെന്നു അവകാശപ്പെടുന്നതു എന്ന് നിങ്ങള്‍ അന്വേഷിക്കുക. തീര്‍ച്ചയായും പരിശുദ്ധ ഖുര്‍ആനിനെ നിങ്ങള്‍ക്കവിടെ കാണാം. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: 'തീര്ച്ചയായും ഇത് (ഖുര്ആന്) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു (ഖുര്‍ആന്‍ 26:192)'. ഈ പ്രഖ്യാപനത്തിനുള്ള തെളിവും ഖുര്‍ആന്‍ തന്നെ പറയുന്നു: 'അവര് ഖുര്ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല് നിന്നുള്ളതായിരുന്നെങ്കില് അവരതില് ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു (ഖുര്‍ആന്‍ 4:82)'. പരിശുദ്ധ ഖുര്‍ആന്‍ അല്ലാത്ത വല്ല ഗ്രന്ഥവും ഇത്തരത്തിലുള്ള വല്ല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.

    ഖുര്‍ആന്‍ എങ്ങനെയാണോ മുഹമ്മദ് നബിക്കു അവതീര്ണമായത്, അതേ അവസ്ഥയില്‍ തന്നെ ഇന്നും നില നില്‍ക്കുന്നതായി നിങ്ങള്‍ക്ക് കാണാം. ഖുര്‍ആനില്‍ ഒന്നും തന്നെ ആര്‍ക്കും കൂട്ടിച്ചേര്‍ക്കാനോ എടുത്തു കളയാനോ കഴിഞ്ഞിട്ടില്ല എന്ന് സാരം. എന്നാല്‍ മറ്റു ഏതു വേദഗ്രന്ഥമാണ് മനുഷ്യന്‍റെ കൈകടത്തലുകള്‍ക്കു വിധേയമാകാത്തത് എന്ന് നിങ്ങള്‍ പരിശോധിക്കുക. ഓരോ മതങ്ങളുടെയും ചരിത്രം അല്പം ഒന്ന് അന്വേഷിച്ചാല്‍ നമുക്ക് മനസ്സിലാകും അവയുടെ ഗ്രന്ഥങ്ങളിലും ആദര്ശങ്ങളിലും വന്ന വ്യതിയാനങ്ങളും വ്യതിചലനങ്ങളും.

    ആത്യന്തികമായി, ഓരോ മതങ്ങളും നല്കുന്ന ദൈവിക വീക്ഷണങ്ങളില് കൂടുതല് യുക്തിഭദ്രമായത് ഏതാണ് എന്ന് തീര്‍ച്ചയായും പരിശോധിക്കപ്പെടണം. ഈ ലോകത്തിലെ സകല ചരാചരങ്ങളെയും, ഈ ലോകത്തെ തന്നെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം സര്‍വ ശക്തനാണെന്നും, അങ്ങനെയുള്ള ദൈവം ഏകനാണെന്നും ആ സൃഷ്ടി കര്‍ത്താവിനെയാണ് നാം ആരാധിക്കേണ്ടതും അനുസരിക്കേണ്ടതും എന്നുമാണ് ഇസ്ലാമിന്‍റെ അടിസ്ഥാന സങ്കല്‍പ്പം. ഇത് തീര്‍ച്ചയായും നമ്മുടെ യുക്തിക്കു നിരക്കുന്നത് തന്നെ. എന്നല്ല, ഇതല്ലാത്ത ഒരു ദൈവിക സങ്കല്‍പ്പവും നമ്മുടെ യുക്തിക്കു ഇണങ്ങുന്നതല്ല എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും!.


    ഇസ്ലാമിന് പുറമെ ഇന്ന് നമ്മള്‍ കാണുന്ന മുഖ്യധാരാ മതങ്ങളുടെയും അടിസ്ഥാനം ഈ ഏകദൈവ വിശ്വാസം തന്നെയായിരുന്നു എന്നും പില്‍ക്കാലങ്ങളില്‍ എങ്ങനെയോ അവ ഈ അടിസ്ഥാനാദര്‍ശത്തില്‍ നിന്നും മാറിപ്പോയതാണെന്നും അവയുടെ വേദ ഗ്രന്ഥങ്ങളും ചരിത്രവും വായിച്ചാല്‍ നമുക്ക് മനസ്സിലാക്കാം.




    മതങ്ങൾ എന്തിനാണ്? നല്ല മനുഷ്യനാകാൻ മതം വേണോ?


    ✍🏻ഇസ്ലാമും യുക്തിവാദവും.


    മനുഷ്യരല്ലാത്ത അനേകം കോടി ജീവ ജാലങ്ങള്‍ ഈ ഭൂലോകത്തുണ്ട്. എന്നാല്‍ അവയൊന്നും തന്നെ ഒരു പ്രത്യേക മതദര്‍ശനം പിന്‍പറ്റുന്നതായി നമ്മള്‍ കാണുന്നില്ല. പിന്നെ മനുഷ്യര്‍ക്ക് മാത്രം എന്തിനാണീ മതങ്ങള്‍?
    സൃഷ്ടാവായ ദൈവം തമ്പുരാന്‍റെ അസ്തിത്വം നമുക്ക് ബോധ്യപ്പെടാന്‍ തീര്‍ച്ചയായും മതങ്ങളുടെ ആവശ്യം ഇല്ല! നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ തന്നെ ഒരായിരം ദൈവിക ദൃഷ്ടാന്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നിഷ്പക്ഷമായി ചിന്തിക്കുകയും സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഈ ദൃഷ്ടാന്തങ്ങള്‍ തന്നെ ധാരാളം മതി, ദൈവത്തെ കണ്ടെത്താന്‍.
    എന്നാല്‍ ആ ഏകനായ സൃഷ്ടി കര്‍ത്താവിനെ ആരാധിക്കണം എന്നും അവന്‍റെ ആജ്ഞകളനുസരിച്ചു ഇവിടെ ജീവിക്കണമെന്നും നമ്മള്‍ കല്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടതെന്നും എന്തൊക്കെയാണ് ദൈവത്തിന്‍റെ കല്പനകളെന്നും തീര്‍ച്ചയായും മനുഷ്യര്‍ പഠിപ്പിക്കപ്പെടേണ്ടതുണ്ട്. അതിനു വേണ്ടിയാണ് പ്രവാചകന്മാരെയും വേദ ഗ്രന്ഥങ്ങളെയും ദൈവം നമുക്ക് അവതരിപ്പിച്ചു തന്നത്. ദൈവം നമുക്ക് നല്‍കിയ ഈ മാര്‍ഗ ദര്‍ശനത്തെ നമ്മള്‍ വിളിക്കുന്ന ഒരു പേര് മാത്രമത്രേ മതം!
    മനുഷ്യരല്ലാത്ത ജീവികള്‍ക്കൊക്കെ അവയുടെ പ്രകൃതി/സ്വഭാവം അവരുടെ ജനിതക കോഡുകളില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ജീവികളൊന്നും തന്നെ ഒരു സ്കൂളിലോ കോളേജിലോ പോകുന്നതായി നമ്മള്‍ കാണുന്നില്ല. അവര്‍ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനോ ഏതെങ്കിലും വിഷയത്തില്‍ ഉപദേശം നല്‍കാനോ ആരെയും നമ്മള്‍ കാണുന്നുമില്ല. അവയൊക്കെത്തന്നെ അവയുടെ ജന്മ വാസനകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
    എന്നാല്‍ മനുഷ്യര്‍ അങ്ങനെയല്ല; മറ്റു ജീവികളെ അപേക്ഷിച്ചു വിവേചന ബുദ്ധിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കപ്പെട്ട ഭൂമിയില്‍ കാണാവുന്ന ഏക ജീവിയാണ് മനുഷ്യന്‍. എന്നാല്‍ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമായി നന്മയെന്ത്, തിന്മയെന്ത് എന്ന് ജന്മനാ അറിയാനുള്ള കഴിവ് മനുഷ്യര്‍ക്കില്ല. അതുകൊണ്ടു തന്നെ തീര്‍ച്ചയായും നന്മതിന്മകള്‍ അവന്‍ പഠിപ്പിക്കപ്പെടണം.
    മനുഷ്യരല്ലാത്ത മറ്റു ജീവികള്‍ക്കിടയിലൊന്നും തന്നെ യാതൊരു വിധ നിയമങ്ങളോ നിയമ പാലകരെയോ കോടതികളോ ഒന്നും നമ്മള്‍ കാണുന്നില്ല. എന്നിട്ടും ഒരു സാമൂഹിക പ്രശ്നവും കൂടാതെ അവയൊക്കെ ശാന്തമായി ജീവിക്കുന്നത് നാം കാണുന്നു.
    എന്നാല്‍ ഈ ലോകത്തു മനുഷ്യന് സ്വസ്ഥമായ ഒരു സാമൂഹിക ജീവിതം നയിക്കണമെങ്കില്‍ തീര്‍ച്ചയായും ചില നിയമങ്ങള്‍ കൂടിയേ തീരൂ. ഓരോരുത്തരും അവരവര്‍ക്കു ശരിയെന്നു തോന്നുന്നത് ചെയ്യാന്‍ തുടങ്ങിയാല്‍ ഈ ലോകത്തു ജീവിതം തന്നെ ദുസ്സഹമാകും എന്ന് ചിന്തിക്കുന്ന പക്ഷം നമുക്ക് മനസ്സിലാകും. ചില ആളുകള്‍ക്ക് ശരിയെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് തെറ്റാണെന്നു വാദിക്കാം എന്നതത്രേ സത്യം.

    അപ്പോള്‍ പിന്നെ ഈ മാര്‍ഗ ദര്‍ശനവും നിയമങ്ങളും ആര് നല്‍കും? നമ്മെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം തമ്പുരാന്‍ തന്നെ ആവണം നമുക്കുള്ള നിയമങ്ങളും നല്‍കേണ്ടത് എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്. ആ സംവിധാനത്തിന് നമ്മള്‍ നല്‍കിയ പേര് മാത്രമാണ് മതങ്ങള്‍.








    ഇസ്‌ലാമും ഭൗതിക വാദവും - അടിസ്ഥാന വ്യത്യാസം എന്ത്?

    ✍🏻ഇസ്ലാമും യുക്തിവാദവും.




    ഇസ്‌ലാമിക വിശ്വാസ പ്രകാരം ദൈവമാണ് പ്രപഞ്ച സൃഷ്ടാവ്
    . പരമമായ ഉണ്മയും കേവലവും നിരുപാധികവുമായ അസ്തിത്വവും ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്. പ്രപഞ്ചവും, മനുഷ്യനടക്കം സര്വചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടിയാകുന്നു. അതിനാല് അവയുടെയെല്ലാം അസ്തിത്വം ആപേക്ഷികമാണ്. ദൈവത്തിന് ആദിയോ അന്ത്യമോ ഇല്ല. എന്നാല് ആപേക്ഷികാസ്തിത്വങ്ങള്ക്ക് തുടക്കവും ഒടുക്കവുമുണ്ട്. സത്തയില് തന്നെ അനിവാര്യമായ അസ്തിത്വമാണ് ദൈവം. അവനാണ് പ്രപഞ്ചത്തിന്റെ ഹേതു. എല്ലാ ഹേതുക്കളുടെയും ശൃംഖല അവസാനം അവനില് ചെന്നെത്തുന്നു. ആദിഹേതു പദാര്ഥമോ ദ്വന്ദാത്മകതയോ ആണെന്ന വാദത്തെ ഇസ്‌ലാം ഇപ്രകാരം നിരാകരിക്കുന്നു. കാരണങ്ങളുടെ തുടര്ച്ച അനന്തമല്ല. അഥവാ ആദികാരണത്തിന് വേറൊരു കാരണം ആവശ്യമില്ല. ആദികാരണം- ദൈവം- ആണ് തുടക്കം. കാര്യ-കാരണ ബന്ധങ്ങളുടെ ശൃംഖലക്ക് ഒരു തുടക്കമില്ലെങ്കില് ഓരോ കാരണവും കാര്യമാവുകയും ശൃംഖല അനന്തമായി പിറകോട്ടു നീളുകയും ചെയ്യും. അതിനാലാണ് കാര്യ-കാരണ ബന്ധത്തിനു വിധേയമല്ലാത്ത ഒരാദി കാരണം ആവശ്യമായി വരുന്നത്.

    ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ഇസ്‌ലാമിക ദര്ശനത്തില് സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ളതാണ്. ദൈവം മനുഷ്യനില് പ്രത്യക്ഷപ്പെടുകയോ അവതരിക്കുകയോ ചെയ്യുന്നില്ല. മനുഷ്യനെ മനുഷ്യപ്രകൃതിയില് തന്നെ ഇസ്‌ലാം കാണുന്നു. മനുഷ്യ പ്രകൃതി മൗലികമായി പവിത്രമാണ്. ജന്മനാ അതു മലിനമോ പാപം പുരണ്ടതോ അല്ല. എല്ലാ മനുഷ്യനും പാപിയായാണ് ജനിക്കുന്നത് എന്ന ക്രൈസ്തവ ദര്ശനവുമായി ഇസ്‌ലാം ഇവിടെ ഇടയുന്നു. ക്രൈസ്തവ ദര്ശനത്തിലെ ആദിപാപ സങ്കല്പം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഓരോ മനുഷ്യനും തന്റെ പ്രവര്ത്തനങ്ങള്ക്ക് സ്വയം ഉത്തരവാദിയാണ് എന്നതാണ് ഇസ്‌ലാമിന്റെ ദര്ശനം. വിധിയുടെ കൈയിലെ കളിപ്പാട്ടമായി ഇസ്‌ലാമിക ദര്ശനം വ്യക്തിയെ ചിത്രീകരിക്കുന്നില്ല. മനുഷ്യനില് രണ്ടു ഭാവങ്ങള് ദൈവം സന്നിവേശിപ്പിച്ചിട്ടുണ്ട്. ഒന്ന് സാത്വിക ഭാവവും മറ്റൊന്ന് അധമഭാവവും. സാത്വികഭാവത്തെ ഉപാസിക്കുന്നവന് ആത്മീയമായി ഉയരുകയും ദൈവപ്രീതിക്കു പാത്രമാവുകയും ചെയ്യും. അധമ ഭാവത്തെ ഉപാസിക്കുന്നവന് ആത്മാവിനെ മലിനമാക്കുകയും ദൈവകോപത്തിന് ഇരയാവുകയും ചെയ്യും. രണ്ടിനുമിടയിലുള്ള തെരഞ്ഞെടുപ്പ് മനുഷ്യന്റെ ഉത്തരവാദിത്വമാണ്. എന്നാല് മനുഷ്യന്റെ ഇച്ഛ, യുക്തി, ജ്ഞാനം എന്നിവ സത്താപരമായി കേവലമല്ല; ആപേക്ഷികമാണ്.

    മനുഷ്യന്ന് തന്റെ ഇച്ഛാസ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാന് ദിവ്യവെളിപാട് ആവശ്യമാണ്. മനുഷ്യന്ന് തന്റെ യുക്തിയെ മാത്രം അവലംഭിച്ച് ദൈവിക യാഥാര്ഥ്യത്തെ പൂര്ണമായി അറിയാനാവില്ല. ഇതിനു കാരണം മനുഷ്യന് തന്റെ പ്രജ്ഞയെക്കുറിച്ചു സദാ ജാഗ്രത പാലിക്കുന്നവനല്ല എന്നതാണ്. ആദം വിലക്കപ്പെട്ട കനി ഭുജിച്ചത് മറവി കാരണമായിരുന്നു എന്നു ഖുര്ആന് പറയുന്നു. വിസ്മൃതിയില്നിന്ന് മനുഷ്യരെ ഉണര്ത്തുകയാണ് പ്രവാചക ധര്മം. പ്രവാചകന്മാര്ക്ക് ദൈവത്തില്നിന്ന് വെളിപാട് ലഭിക്കുന്നു. പഞ്ചേന്ദ്രിയങ്ങള് വഴിയോ യുക്തിചിന്തനം വഴിയോ പരീക്ഷണ നിരീക്ഷണങ്ങള് വഴിയോ ലഭിക്കാത്ത ജ്ഞാനത്തിന്റെ ഉറവിടമാണ് ദിവ്യബോധനം അഥവാ പ്രവാചകത്വം. 'ദിവ്യ പ്രകാശത്താല് പ്രത്യക്ഷമാകുന്ന യുക്ത്യതീതമായ നിഗൂഢതകളെ ദര്ശിക്കാന് സഹായിക്കുന്ന ഒരു പ്രത്യേക അവസ്ഥ' എന്ന് ഇമാം ഗസ്സാലി പ്രവാചകത്വത്തെ പരിചയപ്പെടുത്തുന്നു.

    പദാര്ഥ വാദം, നിരീശ്വര വാദം, സന്ദേഹവാദം, സുഖവാദം, ശൂന്യതാവാദം തുടങ്ങിയ എല്ലാവിധ തത്ത്വ ചിന്താ പ്രവണതകളോടും മൗലികമായി വിയോജിക്കുന്ന ദര്ശനമാണ് ഇസ്‌ലാമിന്റേത്. പദാര്ഥവാദികള് പദാര്ഥത്തെ മാത്രം യാഥാര്ഥ്യമായി കാണുന്നു. മനസ്സും പ്രാണനും പദാര്ഥത്തിന്റെ ഗുണങ്ങളായി മാത്രമേ അവര് കാണുന്നുള്ളൂ. ഭൗതികവും പ്രത്യക്ഷവുമായ വസ്തുക്കള്ക്കപ്പുറം യാഥാര്ഥ്യമില്ല എന്ന വാദത്തില്നിന്നാണ് നിരീശ്വരവാദം ഉടലെടുക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തിലും ഏകത്വത്തിലും വിശ്വസിക്കുന്ന ഇസ്‌ലാമിന് ഈ വാദങ്ങള് സ്വീകാര്യമല്ലാതാവുന്നത് സ്വാഭാവികം. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറയുക അസാധ്യമാണെന്ന സന്ദേഹവാദവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ജീവിതം സുഖിക്കാനുള്ളതെന്ന എപ്പിക്യൂറിയന്/ ചാര്വാക വാദവും പ്രയോജനമുള്ളതെല്ലാം ശരിയാണ് എന്ന പ്രായോഗിക വാദവും ഇസ്‌ലാമിക ദര്ശനവുമായി യോജിക്കുന്നില്ല.





    ആരാണ് ഇസ്ലാമിന്റെ സ്ഥാപകൻ?

    ✍🏻ഇസ്ലാമും യുക്തിവാദവും.





    ഇസ്ലാം മതം സ്ഥാപിച്ചത് മുഹമ്മദ് നബിയാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല. മറിച്ച് അല്ലാഹു മനുഷ്യരിലേക്ക് നിയോഗിച്ച അനേകം പ്രവാചകന്മാരില്‍ അവസാനം നിയോഗിക്കപ്പെട്ട ഒരു പ്രവാചകനാണ് മുഹമ്മദ് നബി എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ആ പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്ത മതം ഇസ്ലാം ആണെന്ന് ഖുര്‍ആന്‍ പറയുന്നു. ഒരു പാട് ജനസമൂഹങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചു പോയിട്ടുണ്ട്. ഇതില്‍ പല സമൂഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു (ഖുര്‍ആന്‍ 35:24). ആ പ്രവാചകന്മാരെല്ലാം തങ്ങളുടെ ദൌത്യം നിറവേറ്റി.

    ഏകദൈവത്തില്‍ വിശ്വസിക്കാനാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. അല്ലാഹു എന്ന പേരിലാണ് ഖുര്ആന് ദൈവത്തെ പരിചയപ്പെടുത്തുന്നത്.
    ഇസ്ലാം മതം എന്നാല്‍ ആദം മുതല്‍ ഉള്ളതാണെന്നാണ് മുസ്ലിം വിശ്വാസം. മനുഷ്യവംശത്തിന്‍റെ നേര്വഴിക്കുള്ള സഞ്ചാരത്തിനു വേണ്ടിയാണ് ഇസ്ലാമിന്‍റെ അവതീര്ണ്ണം. അഥവാ അതിനു മനുഷ്യോല്പത്തിയോളം പ്രായവും ചരിത്രവുമുണ്ട്. ത്രികാല ജ്ഞാനിയും സര്വലോക രക്ഷിതാവുമായ അല്ലാഹുവാണ് അതിനു മനുഷ്യന് വേണ്ടി നിശ്ചയിച്ചത്.

    വിശേഷബുദ്ധിയും ചിന്താശേഷിയും അരുളി, നന്മയും തിന്മയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യ്രവും നല്കി മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ച സ്രഷ്ടാവ്തന്നെ അവര് ജീവിതത്തിന്‍റെ വിവിധ തുറകളില് പാലിക്കേണ്ട വിധിവിലക്കുകള് പഠിപ്പിക്കുവാനാവശ്യമായ സംവിധാനങ്ങളും ഉണ്ടാക്കി. ഈ സമ്പൂര്ണ്ണ നിയമ നിര്മാണമാണ് 'ഇസ്ലാം'. അത് പ്രചരിപ്പിക്കാന് വേണ്ടിയാണ് അവന് പ്രവാചകന്മാരെ നിയോഗിച്ചത്. വ്യത്യസ്ത കാലഘട്ടങ്ങളില് വിവിധ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത് സൃഷ്ടാവിന്‍റെ വിധിവിലക്കുകള്ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുവാനാണ്. സര്വശക്തനുള്ള സമ്പൂര്ണ സമര്പ്പണം അഥവാ ഇസ്ലാമാണ് അവരെല്ലാം പ്രബോധനം ചെയ്ത ആദര്ശം. അവരുടെ ഉപദേശ നിര്ദേശങ്ങളെല്ലാം ദൈവിക ബോധനത്തിന്‍റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ദൈവ സമര്പ്പണത്തിന്‍റെ ആദര്ശം ഇസ്ലാം  ഏതെങ്കിലുമൊരു പ്രവാചകനോ മുഹമ്മദ് നബിയോ സ്ഥാപിച്ചതല്ല.

    മുഹമ്മദ് നബി നമ്മുടെയൊക്കെ പ്രവാചകനാണ്. ഏതെങ്കിലും ജാതിക്കാരുടെയോ സമുദായക്കാരുടെയോ മാത്രം നബിയല്ല. മുഴുവന് ലോകത്തിനും സകല ജനത്തിനും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതനാണ്. അദ്ദേഹത്തെ സംബന്ധിച്ച് വിശുദ്ധഖുര്ആന് പറയുന്നത്, ലോകര്ക്കാകെ അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല (ഖുര്ആന് 21:107) എന്നാണ്.

    അപ്രകാരം തന്നെ എക്കാലത്തെയും ഏതു ദേശത്തെയും എല്ലാ നബിമാരെയും തങ്ങളുടെ സ്വന്തം പ്രവാചകന്മാരായി സ്വീകരിക്കാന് മുസ്ലിംകള് ബാധ്യസ്ഥരാണ്. അവര്ക്കിടയില് ഒരുവിധ വിവേചനവും കല്പിക്കാവതല്ല. മുസ്ലിംകള് ഇപ്രകാരം പ്രഖ്യാപിക്കാന് ശാസിക്കപ്പെട്ടിരിക്കുന്നു: പറയുക: ഞങ്ങള് അല്ലാഹുവില് വിശ്വസിക്കുന്നു. ഇബ്റാഹീം, ഇസ്മാഈല്, ഇസ്ഹാഖ്, യഅ്ഖൂബ്, അദ്ദേഹത്തിന്‍റെ സന്തതികള് എന്നിവര്ക്കവതരിപ്പിക്കപ്പെട്ടിരുന്നതിലും മോശ, യേശു എന്നിവര്ക്കും ഇതര പ്രവാചകന്മാര്ക്കും അവരുടെ നാഥങ്കല് നിന്നവതരിപ്പിച്ചിട്ടുള്ള മാര്ഗദര്ശനങ്ങളിലും ഞങ്ങള് വിശ്വസിക്കുന്നു. അവരിലാരോടും ഞങ്ങള് വിവേചനം കല്പിക്കുന്നില്ല. ഞങ്ങള് അല്ലാഹുവിന്‍റെ ആജ്ഞാനുവര്ത്തികളല്ലോ (ഖുര്ആന് 3:84)

    പ്രവാചകന്മാരല്ല മതസ്ഥാപകരെന്നും അവര് ദൈവികസന്ദേശം മനുഷ്യരാശിക്കെത്തിക്കുന്ന ദൈവദൂതന്മാരും പ്രബോധകരും മാത്രമാണെന്നും ഖുര്ആനിന്‍റെ വിശുദ്ധവാക്യങ്ങള് അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അതിനാല് മുഹമ്മദ് നബിയല്ല ഇസ്ലാമിന്‍റെ സ്ഥാപകന്! ഇസ്ലാം അദ്ദേഹത്തിലൂടെ ആരംഭിച്ചതുമല്ല. ആദിമമനുഷ്യന് മുതല് മുഴുവന് മനുഷ്യര്ക്കും ദൈവം നല്കിയ ജീവിത വ്യവസ്ഥയാണത്. ആ ജീവിതവ്യവസ്ഥ ജനങ്ങള്ക്കെത്തിച്ചുകൊടുക്കാനായി നിയോഗിതരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്. അവര് ദൈവത്തിന്‍റെ പുത്രന്മാരോ അവതാരങ്ങളോ അല്ല. മനുഷ്യരില്നിന്നു തന്നെ ദൈവത്താല് നിയുക്തരായ സന്ദേശവാഹകര് മാത്രമാണ്. ഭൂമിയില് ജനവാസമാരംഭിച്ചതു മുതല് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില് വ്യത്യസ്ത കാലഘട്ടങ്ങളില് ഇത്തരം അനേകായിരം ദൈവദൂതന്മാര് നിയോഗിതരായിട്ടുണ്ട്. അവരിലെ അവസാനത്തെ കണ്ണി മാത്രമാണ് മുഹമ്മദ് നബിതിരുമേനി (സ്വ).